നിസാമുദ്ദീനിൽ എത്തിയവരെല്ലാം തബ്ലീഗെന്ന് പൊലീസ്; രാജ്യവ്യാപക വേട്ട
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഭാഗത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ മൊബൈലുമായ ി എത്തിയവരെല്ലാം തബ്ലീഗ് സമ്മേളനത്തിനു വന്നവരായികാണിച്ച് ഡല്‍ഹി പൊലീസ് സംസ്ഥാ ന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പട്ടിക കൈമാറി. ഇതോടെ, രാജ്യമൊട്ടുക്കും നിരപരാധിക ള്‍ക്കായി വ്യാപക വേട്ട.
നിസാമുദ്ദീന്‍ ബസ്തിയിലും നിസാമുദ്ദീന്‍ വെസ്റ്റിലും സ്ഥിരമ ായി താമസിക്കുന്നവരെയും ഇവിടത്തെ പ്രശസ്ത ഭക്ഷണശാലകളിലെത്തിയവരെയും തബ്ലീഗ് സ മ്മേളനത്തില്‍ പങ്കെടുത്തവരെന്ന നിലയിലാണ് ഡല്‍ഹി പൊലീസ് പട്ടിക കൈമാറിയത്. ഇതോടെ, തബ്ലീഗ് ജമാഅത്തുമായും മര്‍കസുമായും ബന്ധമില്ലാത്ത നിരവധിപേരെ തിരഞ്ഞ് ആംബുലന്‍സും സന്നാഹങ്ങളുമായി പൊലീസ് വീടുകളിലെത്തി.
ഡല്‍ഹി പൊലീസ് കേരള പൊലീസിന് കൈമാറിയ പട്ടികയിലുള്ള 23 പേരിൽപെട്ട കോഴിക്കോട് വെണ്ണക്കോട് അബൂബക്കര്‍ സിദ്ദീഖിെൻറ വീട്ടിലാണ് ആംബുലന്‍സുമായി ക്വാറൻറീനിലാക്കാന്‍ ആളുകളെത്തിയത്.
ഇതു കൂടാതെ ഒറ്റപ്പാലം സ്വദേശി നൗഷാദ് സഖാഫി, കോഴിക്കോട് പതിമംഗലം സ്വദേശി ഫവാസ് എന്നിവരെയും കേരള പൊലീസ് ബന്ധപ്പെട്ടത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെന്ന നിലയിലാണ്.
നിസാമുദ്ദീനിലെ വിവിധ ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്നവരെയും വന്നുപോയവരെയും സമ്മേളനത്തിന് വന്നവരെന്ന നിലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്.
നിസാമുദ്ദീനിലെ ഓഫിസില്‍ വന്നശേഷം ജോലിയുടെ ഭാഗമായി മണിപ്പൂരിലേക്ക് പോയ ആസിഫ് എന്ന യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി ക്വാറൻറീനിലാക്കി. തബ്ലീഗുമായി ബന്ധമില്ലാത്ത ഗുജറാത്തിലെ മുസ്ലിം നേതാവ് ഉസ്മാന് ഗനി ബാപ്പുവിനെയും പൊലീസ് ക്വാറൻറീനിലാക്കി.
വിദ്വേഷ വാര്‍ത്തകള്‍ക്കെതിരെ ജംഇയ്യത്ത് സുപ്രീംകോടതിയെ സമീപിച്ചശേഷവും നിസാമുദ്ദീന്‍ മര്‍കസുമായി ബന്ധപ്പെടുത്തി ചില ചാനലുകളും വാർത്ത ഏജൻസികളും വിദ്വേഷ വാര്‍ത്തകള്‍ തുടരുകയാണ്.
ദ്വാരകയില്‍ തബ്ലീഗുകാര് താമസിക്കുന്ന ഫ്ലാറ്റുകള്ക്കടുത്ത് മുത്രം കുപ്പിയിലാക്കിയ നിലയില്‍ കിട്ടിയെന്നും കൊറോണ പരത്താന്‍ ചെയ്തതാണെന്നു പരാതിയുണ്ടെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഹരോല സെക്ടര്‍ അഞ്ചില്‍ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടവരെ ക്വാറൻറീന് ചെയ്തുവെന്ന വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റ് യു.പി പൊലീസ് തന്നെ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.