മുംബൈയിൽ കോവിഡ് പടരുന്നു; നിയന്ത്രണ വിധേയമെന്ന് സർക്കാർ
text_fieldsമുംബൈ: സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിൽ കോവിഡ് േരാഗികളുടെ എണ്ണം അനുദിനം ക ൂടുമ്പോഴും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മഹാരാഷ്ട്ര സർക്കാറും നഗരസഭയും. നി രീക്ഷണത്തിൽ പാർപ്പിച്ചവരിലാണ് പുതുതായി രോഗം കണ്ടുവരുന്നതെന്ന് അധികൃതർ പറഞ് ഞു.
1.84 കോടിയാണ് മുംബൈ നഗരത്തിലെ ജനസംഖ്യ. ഇതിൽ 41.8 ശതമാനവും ചേരികളിലാണ്. വൈറസ് വ് യാപന സാധ്യത കണക്കിലെടുത്ത് ചേരിപ്രദേശങ്ങളടക്കം 930 കേന്ദ്രങ്ങൾ അടച്ചുപൂട്ടി കടുത്ത നിയന്ത്രണത്തിലാണ്. വ്യാഴാഴ്ച വരെ 55,000 പേരെ പരിശോധിച്ചതായി നഗരസഭ കമീഷണർ പ്രവീൺ പർദേശി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം 4,205 പേർക്കാണ് നഗരത്തിൽ രോഗം ബാധിച്ചത്. എന്നാൽ, ഇതിൽ 80 ശതമാനം പേർക്കും രോഗ ലക്ഷണമില്ല. കഴിഞ്ഞ 14 നുശേഷം പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വ്യാഴാഴ്ച 522 പേർക്ക് രോഗം കണ്ടെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ സംഖ്യ.
പരിശോധന വർധിച്ചതും രോഗം പകരാൻ അതീവ സാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയും ചെയ്തതിനാലാണ് കൂടുതൽ രോഗികളെ കണ്ടെത്തുന്നതെന്ന് അധികൃതർ പറയുന്നു. വ്യാഴാഴ്ചയോടെ മുംബൈയിലെ മരണ നിരക്ക് 7.09 ശതമാനത്തിൽ നിന്ന് 3.97 ആയി കുറഞ്ഞതായും പറയുന്നു. വ്യാഴാഴ്ച വരെ നഗരത്തിൽ 167 പേരാണ് മരിച്ചത്.
പ്ളാസ്മ തെറപ്പിക്കും പൂൾ ടെസ്റ്റിനും കേന്ദ്രം മഹാരാഷ്ട്രക്ക് അനുമതി നൽകിയിട്ടുണ്ട്. മുംെബെ, പുണെ, സൊലാപുർ, നാഗ്പുർ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.