Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാഹചര്യം യുദ്ധസമാനം;...

സാഹചര്യം യുദ്ധസമാനം; അജണ്ടയുമായി മുന്നോട്ട്

text_fields
bookmark_border
സാഹചര്യം യുദ്ധസമാനം; അജണ്ടയുമായി മുന്നോട്ട്
cancel

ന്യൂഡല്‍ഹി: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കൊറോണ വൈറസിെൻറ വ്യാപനം തടയാനെന് ന പേരില്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചതിനിടയിലും പൗരത്വ സമരവും രാമക്ഷേ ത്ര നിര്‍മാണവും അടക്കമുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട്. രാജ്യവ്യാപകമ ായ നിയന്ത്രണത്തിെൻറ പേരില്‍ പൗരത്വ സമരക്കാര്‍ക്കെതിരായ നടപടികളുമായി മുന്നോട്ടുപോയ കേന്ദ്ര സര്‍ക്കാര്‍ ആള്‍ക്കൂട്ട വിലക്ക് ലംഘിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്ര നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത് ആശീര്‍വദിക്കുയും ചെയ്തു. മഹാമാരിക്കെതിരായ യുദ്ധമസാനമായ അന്തരീക്ഷവും സർക്കാർ സ്വന്തം അജണ്ട നടപ്പാക്കാന്‍ ഉപയോഗപ്പെടുത്തുകയാണ്.

വിശദ പദ്ധതി ആസൂത്രണം ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശാഹീന്‍ബാഗിലെയും ജാമിഅ മില്ലിയയിലേയുമടക്കം ഡല്‍ഹിയിലെ എല്ലാ സമരപന്തലുകളും പൊളിച്ചത്. തിങ്കളാഴ്ച വൈകീട്ട് തന്നെ ഡല്‍ഹിയിലെ പൊലീസില്‍ നിന്ന് ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് സമരപന്തലുകള്‍ പൊളിക്കാന്‍ കലാപത്തെ നേരിടാനുള്ള സന്നാഹങ്ങളോടെ തയാറെടുക്കാനുള്ള നിര്‍ദേശം ലഭിച്ചിരുന്നു. നിരോധനാജഞ പൗരത്വ സമരക്കാര്‍ ലംഘിക്കുകയാണെന്നും അവരെ നീക്കാന്‍ ചൊവ്വാഴ്ച ഏഴ് മണിക്ക് സമരസ്ഥലത്തത്തെണമെന്നുമായിരുന്നു നിര്‍ദേശം. റോഡിലെ തടസങ്ങൾ എടുത്തുമാറ്റാനുള്ള നടപടികള്‍ ജോയിൻറ് കമിണര്‍മാരുമായി ഡല്‍ഹി പൊലീസ് കമമീഷണര്‍ എസ്.എന്‍ ശ്രീവാസ്തവ ചര്‍ച്ച ചെയ്തിരുന്നു.

തുടര്‍ന്ന് പൗരത്വ സമരം നടക്കുന്ന ശാഹീന്‍ ബാഗ്, നിസാമുദ്ദീന്‍, ഹൗസ് റാണി, തുര്‍ക്കുമാന്‍ ഗേറ്റ്, സീലംപൂര്‍ എന്നിവിടങ്ങളില്‍ തിങ്കളാള്ച വൈകീട്ട് എത്തിയ പൊലീസ് സമരപന്തല്‍ നീക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു. തിങ്കഴാള്ച അര്‍ധരാത്രി തന്നെ പന്തലുകള്‍ പൊളിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ചൊവ്വാഴ്ച അതിരാവിലെ ചെയ്യാമെന്ന് പിന്നീട് ധാരണയിെലത്തെുകയായിരുന്നു.

ഇതിനിടയിൽ ഡൽഹി സർക്കാർ അടച്ചു പൂട്ടിയ ഈദ് ഗാഹ് ക്യാമ്പിൽ നിന്ന് പുറത്താക്കപ്പെട്ട വംശീയാതിക്രമത്തിലെ ഇരകള്‍ ഭക്ഷണത്തിനായി ബുധനാഴ്ച സന്നദ്ധ പ്രവര്‍ത്തകരെ ബന്ധപ്പെട്ടപ്പോള്‍ കര്‍ഫ്യൂവിന്‍െറ പേരില്‍ ഡല്‍ഹി പൊലീസ് തടയിട്ടു. ഡല്‍ഹി സര്‍ക്കാര്‍ അംഗീകരിച്ച സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കര്‍ഫ്യൂപാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പാസിനായി സമീപിച്ചവര്‍ക്ക് അത് നല്‍കാന്‍ പൊലീസ് തയാറായതുമില്ല. ഇതേ തുടര്‍ന്ന് തടസം നീക്കാന്‍ സന്നദ്ധ സംഘടനകള്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. അതേസമയം കോവിഡ് ഭീഷണിക്കി ബാബരി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്ര നിര്‍മാണ പ്രവൃത്തികള്‍ക്ക് മോദി സര്‍ക്കാറിന് തടസമായില്ല. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാറ്റിപ്പറത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തിയ ചടങ്ങിന് ഭാവുകങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ടീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virus
News Summary - covid in india-Kerala news
Next Story