ഡൽഹിയിൽ കോവിഡ് ബാധിച്ച കുടുംബത്തിന് ചികിത്സ നിഷേധിച്ചതായി പരാതി
text_fields
ന്യൂഡൽഹി: കോവിഡ് പോസിറ്റീവായ നവജാത ശിശു ഉൾപ്പെടെ മൂന്നുപേർക്ക് ഡൽഹിയിലെ ലോക് നായക് ആശുപത്രി ചിക ിത്സ നിഷേധിച്ചതായി പരാതി. ചൂരിവാല സ്വദേശിയായ നസീം എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇയാൾക്കും കുടുംബ ത്തിലെ കുഞ്ഞ് ഉൾപ്പെടെ ഏഴുപേർക്കും കോവിഡാണെന്ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന ്ന് ബുധനാഴ്ച രാത്രി മൂന്നുപേർ ലോക് നായക് ആശുപത്രിയിൽ എത്തിയെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നസീം, മകൻ, സഹോദരൻ, രണ്ടു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് ആശുപത്രിയിലെത്തിയത്. വീട്ടിൽ നിന്നും നടന്ന് രാത്രിയോടെ ലോക്നായക് ആശുപത്രിയിലെത്തിയെങ്കിലും ചികിത്സ നൽകാൻ അധികൃതർ വിസമ്മതിച്ചു. കോവിഡ് കാറ്റഗറി മൂന്നിൽ ഉൾപ്പെട്ടതാണ് ലോക് നായക് ആശുപത്രിയെന്നും ഇത് പ്രകാരം തീവ്രപരിചരണ വിഭാഗത്തിലോ െവൻറിലേറ്ററിലോ പ്രവേശിപ്പിക്കേണ്ട രോഗികൾക്കാണ് മുൻഗണന എന്നും അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടുമണിക്കൂറോളം ഇവർ ആശുപത്രിക്ക് മുന്നിൽ ഇരുന്നു. പൊലീസിെൻറ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് നസീം പറഞ്ഞു.
വിഷയം വിവാദമായതോടെ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ജെ.സി പാസേയ്യുടെ നിർദേശപ്രകാരം കുഞ്ഞുൾപ്പെടെ മൂന്നുപേരെ പ്രവേശിപ്പിച്ചു. നസീമിെൻറ കുടുംബത്തിലെ മറ്റുള്ളവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും കോവിഡ് രോഗികൾക്കായി ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് തരത്തിലുള്ള കോവിഡ് ആശുപത്രികളിലും വൈറസ് ബാധ സംശയമുള്ളവർക്കും സ്ഥിരീകരിച്ചവർക്കും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.