Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിട്ടുവീഴ്ചയില്ലാതെ...

വിട്ടുവീഴ്ചയില്ലാതെ കർണാടക

text_fields
bookmark_border
വിട്ടുവീഴ്ചയില്ലാതെ കർണാടക
cancel
camera_alt????????? ????????? ??????????? ????????????????????? ????????? ???????????? ??????????? ???????????????? ?????????? ???????? ???????????. ????????????????????? ??????? ????????? ???????

ബംഗളൂരു: കർണാടകയുടെ അതിർത്തിയിലൂടെ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സർവിസ ുകൾ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. അതിർത്തി വഴി ചരക്കുനീക്കം മാത്രമ േ അനുവദിക്കാൻ പാടുള്ളുവെന്ന് മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കർണാടക യിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ചാണ് മംഗളൂരു-കാസർകോട്, മൈസൂരു-എച്ച്.ഡി.കോട്ട-ബാവലി- മാനന്തവാടി, ഗുണ്ടൽപേട്ട്- മുത്തങ്ങ- സുൽത്താൻ ബത്തേരി എന്നീ റോഡുകൾ കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന് തുറന്നുകൊടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. ഇതുവഴി ഇപ്പോൾ ചരക്കുനീക്കം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

മംഗളൂരു, ചാമരാജ് നഗർ, കലബുറഗി, ഹുബ്ബള്ളി തുടങ്ങിയ ജില്ലകളിലെ കർണാടക അതിർത്തികളിലെല്ലാം ചരക്കുനീക്കത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും പ്രദേശത്തെ ജനപ്രതിനിധികളുടെ നിർദേശവും കേന്ദ്രനിർദേശവും കണക്കിലെടുത്താണ് തീരുമാനം നടപ്പാക്കിയതെന്നുമാണ് സർക്കാറിെൻറ വിശദീകരണം.

എന്നാൽ, കണ്ണൂരിലേക്ക് ഉൾപ്പെടെ ചരക്കുനീക്കം എളുപ്പമാക്കുന്ന വീരാജ്പേട്ട് -മാക്കൂട്ടം- കൂട്ടുപുഴ വഴിയുള്ള ഗതാഗതം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർണാടക. മംഗളൂരു ഉൾപ്പെട്ട ദക്ഷിണകന്നടയിലും മൈസൂരുവിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കാസർകോട്ടുനിന്നും മറ്റു കേരള അതിർത്തി ജില്ലകളിൽനിന്നും രോഗികളെ കർണാടകയിലേക്ക് കൊണ്ടുവരരുതെന്നാണ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടത്.

കേരളത്തിൽ മാർച്ച് 28വരെ സ്ഥിരീകരിച്ച 176 കോവിഡ് കേസുകളിൽ ഭൂരിഭാഗം പേരും കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളിലാണുള്ളത്. അതുപോലെ മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ചരക്കുനീക്കം അല്ലാതെ മറ്റൊന്നും അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്.

ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് വീണ്ടും കേരളത്തിെൻറ കത്ത്
തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിർത്തി കർണാടകം തുറക്കാത്ത സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. ഞായറാഴ്ചയും അതിർത്തി തുറക്കാൻ കർണാടക സർക്കാർ തയാറാകാത്തതും ചികിത്സലഭിക്കാതെ രോഗി മരിച്ചതും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. രാജ്യം മുഴുവൻ മുെമ്പാന്നുമില്ലാത്ത പ്രതിസന്ധി നേരിടുേമ്പാൾ സ്വീകരിക്കുന്ന പ്രാദേശികവും പക്ഷപാതപരവുമായ താൽപര്യം ദേശീയതാൽപര്യത്തിന് വിരുദ്ധമാണെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. മാർച്ച് 27 നാണ് മുഖ്യമന്ത്രി ആദ്യം കത്തയച്ചത്.

കേരളത്തിൽ കോവിഡ് കേസുകൾ തിരിച്ചറിഞ്ഞതിൽ ഭൂരിഭാഗവും അതിർത്തി ജില്ലകളിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടകം ഗതാഗതം തടയുന്നത്. കർണാടകത്തിെൻറ വാദം വസ്തുതകൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കേരളത്തിൽ ഒട്ടാകെയും അതിർത്തിജില്ലകളിലും വിദേശത്ത് നിന്ന് മടങ്ങി എത്തിയവരിൽ നിന്നാണ് കോവിഡ് പടർന്നത്. സമൂഹ വ്യാപനം ഒഴിവാക്കാൻ സർക്കാർ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ ചില ജില്ലകളെ കോവിഡ് ബാധിത ജില്ലകളായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മുൻകരുതലായി വളരെയധികം പേർ നിരീക്ഷണത്തിലും െഎെസാലേഷനിലുമുണ്ട്. അതിനർഥം എല്ലാവരും കോവിഡ് ബാധിതരെന്നല്ല. ദേശീയ ലോക്ഡൗൺ കാലത്ത് ആളുകളുടെ വലിയതോതിലുള്ള യാത്ര തടയേണ്ടതാണ്.

പക്ഷേ കർണാടക പൊലീസ് അതിർത്തിയിൽ അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം തടയുന്നു. ബദൽപാതയായി പറയുന്ന ഗുണ്ടൽപേട്ട് ചരക്ക് നീക്കം നടക്കുന്ന രാത്രികാലത്ത് അടച്ചിടുന്നു. തലപ്പാടിക്ക് അടുത്ത് മംഗലാപുരം അതിർത്തിയിൽ ഗുരുതരാവസ്ഥയിലായ ഒരു രോഗി മരിച്ചു. ഇൗ സാഹചര്യം കണിക്കിലെടുത്ത് കേരള-കർണാടക അതിർത്തി അടച്ചിടാതിരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - covid 19 updates india
Next Story