പിടിച്ചുകെട്ടിയില്ലെങ്കിൽ മേയ് ആകുേമ്പാഴേക്കും രാജ്യത്തെ കോവിഡ് ബാധിതർ 13 ലക്ഷമാകുമെന്ന് പഠനം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഇപ്പോഴത്തെ നിലയിൽ കോവിഡ് പടർന്നാൽ, മേയ് പകുതിയാകുേമ്പാഴ േക്ക് പത്തു മുതൽ 13 ലക്ഷംവരെ രോഗബാധിതരുണ്ടാകുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ത ലത്തിൽ പ്രവർത്തിക്കുന്ന പഠന സംഘമായ ‘കോവ്-ഇൻഡ്-19’ ആണ് ഈ നിഗമനം നടത്തിയത്. രോഗ ബാധയുടെ ആദ്യഘട്ടത്തിൽ വ്യാപനം തടയുന്നതിൽ മികച്ച പ്രവർത്തനമാണ് ഇന്ത്യ നടത്തിയത്. യു.എസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങെളക്കാൾ മുൻപന്തിയിലാണ് ഈ ഘട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം. എന്നാൽ, ഒരു പ്രധാന കാര്യം ഇന്ത്യയിൽ അറിയാനാകുന്നില്ല; എത്രപേർക്ക് കോവിഡ് ബാധിച്ചു എന്ന കൃത്യമായ കണക്ക്! യു.എസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ളവർ ഉൾപ്പെടെയാണ് ഈ പഠന സംഘത്തിലുള്ളത്.
പരിശോധന നിരക്ക്, പരിശോധന ഫലത്തിെൻറ കൃത്യത, രോഗമുള്ളവരുമായി ഇടപഴകിയിട്ടും ലക്ഷണം കാണിക്കാത്തവരെ പരിശോധിക്കുന്നതിെൻറ തോത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് രോഗവ്യാപന തോത് ഉറപ്പിക്കാനാവുക. ഇത് പരിഗണിക്കുേമ്പാൾ, ഇന്ത്യയിലെ സമൂഹ വ്യാപന തോതിെൻറ ആഴം കൃത്യമായി അളക്കാനായിട്ടില്ല എന്ന് പറയേണ്ടിവരും. അതിനാൽ, ഇന്ത്യ കടുത്ത നടപടികൾ എടുക്കണം. എങ്കിൽ മാത്രമേ വ്യാപനം തടയാനാകൂ.
ഇന്ത്യയിൽ മാർച്ച് 16 വരെയുള്ള രോഗ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം തയാറാക്കിയത്. ഇന്ത്യയിൽ എളുപ്പം രോഗം ബാധിക്കാൻ സാധ്യതയുള്ള ജനങ്ങളുള്ളതും വെല്ലുവിളിയാണ്. വലിയൊരു വിഭാഗത്തിന് രക്തസമ്മർദം കൂടുതലാണ്. ഇത് കോവിഡ് ചികിത്സയിലെ പ്രധാന വെല്ലുവിളിയാണ്.
ആരോഗ്യ ഇൻഷുറൻസ് വളരെ കുറച്ചുപേർക്കേയുള്ളൂ എന്നതും പ്രതിസന്ധിയാണ്. നിലവിൽ രാജ്യത്തെ ആശുപത്രികളിലുള്ള കിടക്കകളുടെ തോത് ലക്ഷം പേർക്ക് 70 എണ്ണം മാത്രമാണ്. ഗുരുതരമായി വൈറസ് ബാധയേറ്റവർക്ക് ഐ.സി.യു സൗകര്യം വേണ്ടിവരും. ഇതിലും അപര്യാപ്തതയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.