ഡൽഹി സർവകലാശാല പ്രഫസർ മരിച്ചത് ആറ് ആശുപത്രികളുടെ വാതിൽ കൊട്ടിയടച്ചപ്പോൾ
text_fieldsന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളുമായി ആറ് ആശുപത്രികളുടെ വാതിലുകൾ മുട്ടിയ ശേഷവും ചികിത്സ നിഷേധിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രഫസർ ഒടുവിൽ കോവിഡിന് കീഴടങ്ങി. ഡൽഹി സർവകലാശാലയിലെ അറബി വിഭാഗം മുൻ മേധാവി പ്രഫസർ വാലി അക്തർ നദ്വിയാണ് ജൂൺ ഒമ്പതിന് മരിച്ചത്. ഡൽഹിയിലെയും നോയിഡയിലേയും ആറ് സ്വകാര്യ ആശുപത്രികളാണ് അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചത്.
ജൂൺ രണ്ടിനാണ് വാലി അക്തറിന് പനി ബാധിക്കുന്നത്. തുടർന്ന് അദ്ദേഹത്തിെൻറ കുടുംബാംഗങ്ങൾ ഡൽഹിയിലെ ബൻസൽ, ഫോർട്ടിസ്, ഹോളി ഫാമിലി, മൂൽചന്ദ്, നോയിഡയിലെ കൈലാഷ് എന്നീ ആറ് സ്വകാര്യ ആശുപത്രികളെ സമീപിച്ചു. എന്നാൽ, കിടക്കകൾ ലഭ്യമല്ല, പനി ബാധിച്ചവെര പ്രവേശിപ്പിക്കില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആരും ചികിത്സ നൽകിയില്ലെന്ന് അദ്ദേഹത്തിെൻറ സഹോദരൻ ജമീൽ അക്തർ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാറുകള്‍ക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ ഒരു നിയന്ത്രണവുമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അക്തറിെൻറ മരണത്തിൽ ഡൽഹി സർവകലാശാല അധ്യാപകരും രംഗത്തുവന്നു. സമീപിച്ച മുഴുവൻ ആശുപത്രികളും കിടക്ക നൽകാത്തതിനാലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായതെന്ന് ഡൽഹി സർവകലാശാല അധ്യാപക യൂനിയൻ മുൻ പ്രസിഡൻറ് ഡോ. ആദിത്യ നാരയണൻ മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.