മോദിക്ക് പരക്കെ വിമർശനം; കോവിഡ് പ്രതിസന്ധിക്ക് സഹായമില്ല; വായ്ത്താരി മാത്രം
text_fieldsന്യൂഡൽഹി: കോവിഡ്-19 ബാധിതരുടെ എണ്ണം 200 കടന്ന് പെരുകുന്നതിനിടയിൽ പ്രധാനമന്ത്രി നര േന്ദ്ര മോദി രാജ്യത്തോടു നടത്തിയ പ്രസംഗം ഏറ്റുവാങ്ങിയത് കടുത്ത വിമർശനം. വായ്ത്താരിക്കപ്പുറം, ദുർബലരെയും സംസ്ഥാനങ്ങളെയും സാമ്പത്തികമായി സഹായിക്കേണ്ട ഘട്ടത്തിൽ അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. മാന്ദ്യം കൂടുതലായി പിടിമുറുക്കുേമ്പാൾ, വിവിധ മേഖലകൾക്ക് ഉത്തേജന പാക്കേജും ഇല്ല.
ആഗോള എണ്ണ വിലയിടിവിെൻറ പശ്ചാത്തലത്തിൽ കൂട്ടിയ ഇന്ധന എക്സൈസ് തീരുവ വഴി കേന്ദ്രം ഉണ്ടാക്കുന്ന അധിക വരുമാനം 59,000 കോടി രൂപയാണ്. ഈ തുകയുടെ പാക്കേജ് പോലുമില്ല. സൗജന്യ റേഷൻ, തൊഴിലുറപ്പു പദ്ധതി ദിനങ്ങൾ വർധിപ്പിക്കൽ, ജൻധൻ അക്കൗണ്ടിലേക്ക് പണം നൽകൽ, ബിസിനസിന് സഹായം തുടങ്ങി ആശ്വാസ നടപടികൾ ഉണ്ടാകേണ്ട ഘട്ടമാണ്. ആശുപത്രികൾ കൂടുതൽ സജ്ജമാകാൻ ക്രമീകരണങ്ങൾ വേണം.
ദുർബല വിഭാഗങ്ങൾക്ക് നേരിട്ട് പണം നൽകുന്നതടക്കം വിവിധ സഹായ പാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് വിവിധ രാജ്യങ്ങൾ പ്രശ്നത്തെ അഭിമുഖീകരിച്ചത്. പക്ഷേ, ജനങ്ങളുടെ ചെലവിൽ നടത്തുന്ന ജനതാ കർഫ്യൂവാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. അമേരിക്ക കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഒരു ട്രില്യൻ ഡോളറിെൻറ പാക്കേജിനും രൂപം നൽകി. 330 ബില്യൻ പൗണ്ടിെൻറ പാക്കേജിനാണ് യു.കെ രൂപം നൽകിയത്.
ജീവനക്കാർക്ക് പാക്കേജ്, നികുതിയിളവ് തുടങ്ങിയവ ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾ നൽകുന്നുണ്ട്. രാജ്യങ്ങളെ സഹായിക്കാൻ ലോകബാങ്കിന് 14 ബില്യൻ ഡോറിെൻറ പാക്കേജുണ്ട്. കൊച്ചു സംസ്ഥാനമായ കേരളം നേരിട്ടുള്ള സാമ്പത്തിക സഹായം അടക്കം വിവിധ നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
വീടുകളിൽനിന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നിരിക്കെ, ജനത കർഫ്യൂ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നതിനപ്പുറം, വ്യക്തമായ സാമ്പത്തിക, ആരോഗ്യ, പ്രതിരോധ നടപടികളാണ് കേന്ദ്രസർക്കാറിൽനിന്ന് ഉണ്ടാകേണ്ടത്. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസംഗം അത്തരത്തിൽ പ്രത്യാശയൊന്നും നൽകുന്നില്ല. ധനമന്ത്രിയുടെ നേതൃത്വത്തിൽ പഠിക്കാൻ ദൗത്യസേന ഉണ്ടാക്കുന്നു എന്നതു മാത്രമാണ് ഈ വഴിക്കുള്ള പ്രഖ്യാപനം.
അതേസമയം, ദിവസങ്ങൾ കഴിയുന്തോറും രാജ്യത്തിന് എല്ലാ അർഥത്തിലും ചലനവേഗം കുറയുകയാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. ചെറുതും വലുതുമായി ബിസിനസുകാർ, ശമ്പളക്കാർ, കൂലിപ്പണിക്കാർ, കർഷകർ തുടങ്ങി സമസ്ത മേഖലയെയും കോവിഡ് മരവിപ്പിക്കുകയാണ്. ചുരുങ്ങിയത് മൂന്നു മാസത്തേക്ക് ഈ സ്ഥിതി തുടർന്നേക്കാമെന്നതാണ് നില.
ഈ സാഹചര്യത്തിലാണ് ആളുകൾക്ക് ക്രയവിക്രയത്തിനു സാമ്പത്തിക സഹായം, ബിസിനസുകൾക്ക് വായ്പ തുടങ്ങിയവ പ്രധാനമാകുന്നത്. എന്നാൽ, ആ വഴിക്കൊന്നും കേന്ദ്രം ഇനിയും നീങ്ങിയിട്ടില്ല എന്നാണ് മോദിയുടെ പ്രസംഗം വ്യക്തമാക്കുന്നത്. കോവിഡ് നേരിടാൻ ഉപദേശം ഫ്രീ, സാമ്പത്തിക, ചികിത്സാ സഹായമില്ല എന്ന സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.