കെ.എസ്.ആർ.ടി ബസിനെ മൊബൈൽ ക്ലിനിക്കായി മാറ്റി കർണാടക
text_fieldsമംഗളൂരു: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി ബസ് മൊബൈൽ ഫീവർ ക്ലിനിക്കായി മാറ്റി കർണാടക. 50,00 0 രൂപ ചെലവഴിച്ചാണ് ബസിനെ മാറ്റിയെടുത്തത്. കൂടാതെ ആരോഗ്യവകുപ്പ് സഹായത്തോടെ ക്ലിനിക്കിനുള്ള സൗകര്യങ്ങളു ം ഒരുക്കി. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ എല്ലാവർക്കും അടിസ്ഥാന ചികിത്സാ സൗകര്യം ഉറപ്പുവരുത്താനാണ് നടപടിയെന്ന് െക.എസ്.ആർ.ടി അധികൃതർ അറിയിച്ചു.
രോഗിയെ കിടത്തി പരിശോധിക്കാനുള്ള ബെഡ്, ഇരിപ്പിടങ്ങൾ, മരുന്ന് വെക്കാനുള്ള റാക്ക്, വാഷ് ബേസിൻ, വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യം, ഫാൻ തുടങ്ങി ചെറിയ ക്ലിനിക്കിലേക്കുള്ള വേണ്ട എല്ലാ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തെ കോവിഡ് രോഗികൾക്ക് വേണ്ടി മൈസൂരുവിൽ കെ.എസ്.ആർ.ടി ബസിനെ ക്ലിനിക്കായി മാറ്റിയിരുന്നു. കർണാടകയിൽ 532 രോഗികളാണ് ചികിത്സയിലുള്ളത്. 20 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
