Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഴുവൻ സമുദായ...

മുഴുവൻ സമുദായ അംഗങ്ങളെയും ഭീകരതയുമായി ബന്ധിപ്പിക്കരുത് –സുപ്രീംകോടതി

text_fields
bookmark_border
മുഴുവൻ സമുദായ അംഗങ്ങളെയും ഭീകരതയുമായി ബന്ധിപ്പിക്കരുത് –സുപ്രീംകോടതി
cancel

ന്യൂഡല്‍ഹി: ഒരു സമുദായത്തിലെ എല്ലാവരെയും ഭീകരതയുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. 'യു.പി.എസ്.സി ജിഹാദ്' ആരോപണവുമായി സുദര്‍ശന്‍ ടി.വി നടത്തുന്ന 'ബിണ്ടാസ് ബോല്‍' പ്രകോപനമുണ്ടാക്കുന്ന തരത്തിലാണെന്നും അഭിപ്രായസ്വാതന്ത്ര്യം വിദ്വേഷത്തിെലത്തുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.

തീനാളങ്ങളുടെ പശ്ചാത്തലത്തില്‍ താടിയും തൊപ്പിയും പച്ചമുഖവും നല്‍കിയാണ് മുസ്ലിമിെൻറചിത്രം ചാനല്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സഫര്‍ മഹ്മൂദ് നയിക്കുന്ന 'സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ'യോട് സുദര്‍ശന്‍ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിക്കെതിരായ കേസില്‍ കക്ഷിചേരുന്നോ എന്ന് സുപ്രീംകോടതി ചോദിച്ചു. ദലിത്, മുസ്ലിം, കൃസ്ത്യന്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസ് പരിശീലനം നല്‍കുന്ന സര്‍ക്കാറേതര സന്നദ്ധ സംഘടനയായ സകാത് ഫൗണ്ടേഷനെതിരെ സുദര്‍ശന്‍ ടി.വി എഡിറ്റര്‍ സുരേഷ് ചാവങ്കെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ചോദ്യം.

ഒരു സര്‍ക്കാറേതര സംഘടനയെ കുറിച്ചോ അതിെൻറ ഫണ്ടിങ്ങിനെ കുറിച്ചോ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിന് കോടതി എതിരല്ല. എന്നാല്‍ ഒരു സമുദായത്തെ കുറിച്ചുള്ള സ്റ്റീരിയോ ടൈപ്പ് ചിത്രീകരണം അതിൽപെടില്ല.

ഒരു സമുദായത്തിലെ എല്ലാവരും പ്രതിനിധാനംചെയ്യുന്നത് ഭീകര സംഘടനയാണെന്ന് പറയുന്നത് തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍നിന്നും വിദ്വേഷത്തിലേക്കാണ് പോകുന്നത്. ആ സമുദായത്തിലെ നല്ലവരെയും ഈ പ്രോപഗണ്ടയുടെ ഭാഗമാക്കുകയാണ്. മുസ്ലിമിനെ കുറിച്ചുള്ള ടി.വിയുടെ ചിത്രീകരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അത് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടു. എഡിറ്ററെ ഇക്കാര്യം അറിയിക്കാമെന്നായിരുന്നു ശ്യാം ദിവാെൻറ മറുപടി. എന്നാലും പരിപാടി മുഴുവനായും നിരോധിക്കരുതെന്ന് ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
Next Story