കഠ്വ കൊല: പ്രതികളെ കോടതിയിൽ ഹാജരാക്കി; വിചാരണ നടപടി തുടങ്ങി
text_fieldsകഠ്വ (ജമ്മു-കശ്മീര്‍): കഠ്വയില് എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതികളെ ജില്ല സെഷന്‍സ് കോടതിയിൽ ഹാജരാക്കി. കുറ്റക്കാരെല്ലന്നും നുണപരിശോധനക്ക് തയാറാണെന്നും പ്രതികൾ അറിയിച്ചു. കേസിലെ എട്ടു പ്രതികളിൽ ഏഴുപേെരയാണ് ജഡ്ജി സഞ്ജയ് ഗുപ്തക്കു മുന്നിൽ ഹാജരാക്കിയത്. എട്ടാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കുറ്റപത്രത്തിെൻറ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
കേസ് ഇൗമാസം 28ന് വാദം കേൾക്കാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പ്രതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഇൗമാസം 26ലേക്ക് മാറ്റി. നാടോടി മുസ്ലിംകളായ ബക്കർവാൽ സമുദായത്തിലെ ബാലികയെ കഠ്വ ഗ്രാമത്തിലെ ക്ഷേത്രത്തിൽ തടവിൽ പാർപ്പിച്ച് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ജനുവരിയിലുണ്ടായ സംഭവത്തിൽ രാജ്യത്താകെ വൻ പ്രതിഷേധമാണ് ഉയർന്നത്.
ജില്ല സെഷൻസ് കോടതിയിലും ജുവനൈൽ കോടതിയിലും ക്രൈംബ്രാഞ്ച് വെവ്വേറെ കുറ്റപത്രം നൽകിയിട്ടുണ്ട്. തടവിൽ പാർപ്പിക്കൽ, ബലാത്സംഗം, െകാലപാതകം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. ഗ്രാമത്തിൽ താമസിക്കുന്ന നാടോടി സമുദായത്തെ ഭീതിയിലാക്കി പുറത്താക്കാനാണ് പൈശാചിക കൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിെൻറ കെണ്ടത്തൽ.
കേസിലെ പ്രതിയും സ്പെഷൽ പൊലീസ് ഒാഫിസറുമായ ദീപക് ഖജൂരിയ പൊലീസ് വാനിൽനിന്ന് ‘തങ്ങൾ നുണപരിശോധനക്ക് തയാറാണെന്ന് ’ അറിയിച്ചു. ഇയാൾ െപൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ക്ഷേത്രം മേൽേനാട്ടക്കാരനായ സാനിജി റാം ആണ് ഗൂഢാലോചനയിലെ പ്രധാനി. പ്രതികളെ വിചാരണ കോടതിയിൽ ഹാജരാക്കിയപ്പോൾ, പ്രധാന പ്രതി സാനിജി റാമിെൻറ മകൾ മധു ശർമ, സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിക്കുന്നത് ഇൗമാസം ഒമ്പതിന് പ്രാദേശിക ബാർ അസോസിയേഷൻ അംഗങ്ങൾ തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ബാർ അസോസിയേഷെൻറ നടപടിയെ സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
കേസിലെ പ്രധാന െതളിവുകൾ നശിപ്പിക്കാൻ സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത്, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർ സാനിജി റാമിൽനിന്ന് നാലു ലക്ഷം രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. െപൺകുട്ടിയുടെ വസ്ത്രങ്ങളിലുണ്ടായിരുന്ന രക്തക്കറ കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിക്കാൻ ഇൗ പൊലീസുകാർ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
400 പേജ് കുറ്റപത്രം; എട്ടു പ്രതികൾ
കഠ്വ കേസിൽ 400 േപജ് വരുന്ന കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ജില്ല സെഷന്‍സ് കോടതിയിൽ നൽകിയത്. ക്ഷേത്രം മേൽേനാട്ടക്കാരനും റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ സാനിജി റാം, ദീപക് ഖജൂരിയ, സുരേന്ദർ വർമ, പർവേശ് കുമാർ എന്ന മന്നു, വിശാൽ ജംഗോത്ര എന്ന ശമ്മ, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത്, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവരാണ് പ്രതികൾ. എട്ടാംപ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. റാമിെൻറ സഹോദരപുത്രനാണ് 15 വയസ്സുള്ള ഇൗ പ്രതി. റാമിെൻറ മകനാണ് വിശാൽ ജംഗോത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.