Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ...

ജയലളിതയുടെ ‘മകന്’ കോടതിയുടെ ശാസന

text_fields
bookmark_border
ജയലളിതയുടെ ‘മകന്’ കോടതിയുടെ ശാസന
cancel

ചെൈന്ന: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് ഹരജി നൽകിയ യുവാവിെന ജയിലിൽ അടക്കാനാണ് ഉത്തരവിടേണ്ടതെങ്കിലും ഇപ്പോൾ മുതിരുന്നില്ലെന്ന് മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് ആർ. മഹാദേവൻ. ഹരജിക്കൊപ്പം നൽകിയ രേഖകളുടെ പകർപ്പ് കൃത്രിമമാണെന്ന് ഒറ്റനോട്ടത്തിൽ ബോധ്യമായതിനെ തുടർന്നാണ് ന്യായാധിപൻ പൊട്ടിത്തെറിച്ചത്.

ജയലളിതയുടെയും അന്തരിച്ച തെലുങ്ക് നടൻ ശോഭൻ ബാബുവിെൻറയും മകനാണെന്ന് അവകാശപ്പെട്ട് ഇൗറോഡ് സ്വദേശിയായ ജെ. കൃഷ്ണമൂർത്തിയാണ് ഹൈകോടതിയെ സമീപിച്ചത്.

ജനന സർട്ടിഫിക്കറ്റ്, ദത്ത് നൽകൽ  രേഖകളുടെ പകർപ്പാണ്  ഇയാൾ ഹാജരാക്കിയത്. ജയലളിത, ശോഭൻ ബാബു, വസന്തമണി എന്നിവരുടെയും സാക്ഷിയായി എം.ജി.ആറിെൻറയും  ഒപ്പുകളാണ് രേഖകളിലുണ്ടായിരുന്നത്. എന്നാൽ, ഇൗ കാലഘട്ടങ്ങളിൽ രേഖകൾ തയാറാക്കാനുള്ള ആരോഗ്യം  എം.ജി.ആറിന് ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാർഥ രേഖകൾ എവിെടയെന്ന് കോടതി ചോദിച്ചു.

എൽ.കെ.ജി വിദ്യാർഥിയാകുന്നതിന് മുമ്പുള്ള രേഖകൾ ഹാജരാക്കിയാലും അതും കൃത്രിമമാണെന്ന് വ്യക്തമാകും; ജഡ്ജി നിരീക്ഷിച്ചു. ഇതിനിടെ യുവാവിനോടൊപ്പം എത്തിയ  പ്രമുഖ സാമൂഹികപ്രവർത്തകൻ ട്രാഫിക് രാമസ്വാമിയെയും കോടതി വിമർശിച്ചു. യഥാർഥ രേഖകൾ ഉണ്ടെങ്കിൽ പരിശോധനക്കായി ചെന്നൈ സിറ്റിപൊലീസ് കമീഷണർക്ക്  കൈമാറാൻ യുവാവിനോട് നിർദേശിച്ച കോടതി, കോടതിയെ വെച്ച് കളിക്കരുതെന്നും മുന്നറിയിപ്പ് നൽകി. 

രേഖകളുടെ അടിസ്ഥാനത്തിൽ മകനായി കോടതി അംഗീകരിക്കണമെന്നും പോയസ് ഗാർഡൻ ഉൾപ്പെടെ ജയലളിതയുടെ സ്വത്തുക്കളുടെ അവകാശിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:j.krishnamoorthyJ Jayalalithaa
News Summary - court blame 'son' of jayalalitha
Next Story