ദമ്പതികളെ നഗ്നരാക്കി നടത്തി ദൃശ്യം പ്രചരിപ്പിച്ചവർ പിടിയിൽ
text_fieldsഉദയ്പൂർ: ദമ്പതികളെ നഗ്നരാക്കി പരേഡ് ചെയ്യിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ഹരീഷ്, ലാൽറാം എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ ഉദയ്പൂരിലെ സരേ ഖുർദ് ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാംലാൽ ഗമേട്ടി എന്നയാളെയും ഭാര്യയേയുമാണ് നഗ്നരാക്കി നടത്തിയത്.
യുവാവിനേയും യുവതിയേയും വടി ഉപയോഗിച്ച് മർദിക്കുകയും നഗ്നരാക്കി പരേഡ് ചെയ്യിക്കുകയുമായിരുന്നു. 20 വയസുള്ള യുവതി അക്രമികളുടെ ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്തു. ദമ്പതികളോടുള്ള പ്രദേശവാസികളുടെ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയുടെ മുൻ ഭർത്താവായ തരു എന്നയാളും മറ്റു ചിലരും വീട്ടിൽ അതിക്രമിച്ചു കയറി തങ്ങളെ അവഹേളിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറി നഗ്നരാക്കി നടത്തിക്കുകയും ചെയ്തതായി പൊലീസിൽ നൽകിയ പരാതിയിൽ രാംലാൽ ഗമേട്ടി വിശദീകരിക്കുന്നു. തരു, ലാൽറാമിെൻറ ഭാര്യ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
