Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡീഷയിൽ റോഡിൽ...

ഒഡീഷയിൽ റോഡിൽ ദമ്പതികൾക്ക് ക്രൂരമർദ്ദനം; മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം

text_fields
bookmark_border
ഒഡീഷയിൽ റോഡിൽ ദമ്പതികൾക്ക് ക്രൂരമർദ്ദനം; മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം
cancel

ഒഡീഷയിലെ ബെർഹാംപൂർ നഗരത്തിൽ റോഡിനു നടുവിൽ വെച്ച് യുവദമ്പതികളെ മുളവടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.

യാത്രക്കാരും വഴിപോക്കരും നോക്കിനിൽക്കെ രണ്ട് പുരുഷന്മാർ ചേർന്ന് ദമ്പതികളെ ഒന്നിനുപുറകെ ഒന്നായി ക്രൂരമായി അടിക്കുന്നത് വിഡിയോയിൽ കാണാം. അവിടെയുണ്ടായിരുന്നവർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും, മറ്റുള്ളവർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. എന്നാൽ കൃത്യമായ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അവർ ചികിത്സയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.പരസ്യമായ ഇത്തരം അക്രമങ്ങൾ നാട്ടുകാരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ചും, അക്രമം നടക്കുമ്പോൾ ആളുകൾ പ്രതികരിക്കാതെ നോക്കിനിൽക്കുന്നതിനെക്കുറിച്ചും പ്രദേശവാസികൾ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

സംഭവത്തിൽ ബൈദ്യനാഥ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രചരിക്കുന്ന വിഡിയോ പരിശോധിച്ചും, സാക്ഷികളുടെ മൊഴിയെടുത്തും അക്രമികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.എന്നാൽ, ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് ബെർഹാംപൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaCouplesattack.Crime
News Summary - Couple brutally beaten on road in Odisha; Initial reports suggest that enmity was behind the attack
Next Story