മുംബൈയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ; വധശിക്ഷ നൽകണമെന്ന് പ്രതിഷേധക്കാർ
text_fieldsമുംബൈ: മുംബൈയിൽ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പ്രതികളായ ദമ്പതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കല്യാൺ നിവാസികൾ വ്യാഴാഴ്ച വൻ പ്രതിഷേധ റാലി നടത്തി. ജെ.ജെ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതിനു ശേഷമാണ് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയത്.
നേരത്തേ കല്യാൺ നിവാസികൾ മെഴുകുതിരി മാർച്ചും നടത്തിയിരുന്നു. പ്രതികളായ വിശാൽ ഗാവ്‌ലി (35), ഭാര്യ സാക്ഷി എന്നിവരെ കനത്ത പോലീസ് സന്നാഹത്തിനിടയിൽ കല്യാണിലെ അഡീഷനൽ സെഷൻസിലും സ്‌പെഷൽ പോക്‌സോ കോടതിയിലും ഹാജരാക്കി.
കൂടുതൽ അന്വേഷണത്തിന് കോടതി ഇവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് കല്യാണിൽ വെച്ച് വിശാൽ ഗാവ്‌ലിയുടെ മൂന്നാം ഭാര്യ സാക്ഷി അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 2023ൽ പ്രതി പോക്‌സോ കേസിൽ പ്രതി ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

