പെണ്ണായി പിറന്നതിന് രാജസ്ഥാനിൽ നവജാതശിശുവിന് ദാരുണാന്ത്യം
text_fieldsജയ്പുർ: പെൺഭ്രൂണഹത്യക്ക് കുപ്രസിദ്ധി നേടിയ രാജസ്ഥാനിൽ പെണ്ണായി പിറന്നതിെൻറ പേരിൽ ആറുദിവസംപ്രായമായ ശിശുവിന് ദാരുണാന്ത്യം. ലോക ബാലികദിനമായ ഒക്ടോബർ 11നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വീരം ലാൽ (40), സോറം ബായി (35) ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ഝലവാർ പൊലീസ് സൂപ്രണ്ട് ഖുഷാൽ സിങ് പറയുന്നതിങ്ങനെ: ദമ്പതികൾക്ക് ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് മക്കളുണ്ട്. ഒക്ടോബർ അഞ്ചിന് ഒരു പെൺകുട്ടിക്കുകൂടി ജന്മം നൽകി. ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന ഇവർ പെൺകുട്ടിയുടെ ജനനത്തിൽ അസ്വസ്ഥരായി.
ആശുപത്രി വിട്ട ദിവസം സമീപത്തെ മരുഭൂമിയോട് ചേർന്ന എഫ്.സി.െഎ ധാന്യസംഭരണശാലക്കടുത്തുള്ള വിജനമായ സ്ഥലത്ത് കുഞ്ഞിനെ കിടത്തി മുകളിൽ കല്ലുകൾ കൂട്ടിവെക്കുകയായിരുന്നു. അതുവഴിപോയ ഒരു കുട്ടി ഇത് കാണുകയും ഗ്രാമീണരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമീണർ ദമ്പതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കല്ലുകൾക്കടിയിൽനിന്ന് കുഞ്ഞിനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. ദമ്പതികൾ ബക്കാനി മേഖലയിലെ തൊബാരിയ ഗ്രാമത്തിലുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.