Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലും ഹിമാചലിലും...

ഡൽഹിയിലും ഹിമാചലിലും ബി.ജെ.പി ; കർണാടകയിൽ കോൺഗ്രസ്​

text_fields
bookmark_border
ഡൽഹിയിലും ഹിമാചലിലും ബി.ജെ.പി ; കർണാടകയിൽ കോൺഗ്രസ്​
cancel

ന്യൂഡൽഹി:  ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് നിയമസഭ മണ്ഡലങ്ങളിൽ ആറിടത്തും ബി.ജെ.പിക്ക് വിജയം. കർണാടകയിൽ രണ്ടിടത്ത് വിജയിച്ച് കോൺഗ്രസ് ആശ്വാസ വിജയം നേടിയപ്പോൾ ഡൽഹിയിലെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട് ആപി​െൻറ നില പരുങ്ങലിലായി.  ശക്തമായ ത്രികോണ മൽസരം നടന്ന ഡൽഹിയിലെ രജൗരി ഗാർഡൻ മണ്ഡലത്തിൽ ബി.ജെ.പിയിലെ മഞ്ജീന്ദർ സിങ് സിർസ 14,652 വോട്ടിന് വിജയിച്ചു.   ആം.ആദ്.മി പാർട്ടിയുടെ സിറ്റിങ് സീറ്റാണ് രജൗരി ഗാർഡൻ. ഇവിടെ ആപിനെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് ബി.ജെ.പിയുടെ വിജയം.

അസമിലെ ധീമാജിയിലും ഹിമാചലിലെ ബോരഞ്ച് മണ്ഡലത്തിലും രാജസ്ഥാനിലെ ധോൽപൂരിലും ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചു. അസമിൽ ബി.ജെ.പിയിലെ റനോജ് പെഗു 9,285 വോട്ടിനാണ് വിജയിച്ചത്. ഹിമാചലിൽ  ബി.ജെ.പിയിലെ അനിൽ ദീമാൻ 8,290 വോട്ടുകൾക്കാണ്  വിജയിച്ചത്. ധോൽപൂരിലെ ബി.ജെ.പി സ്ഥാനാർഥി ശോഭ റാണി കുശാവ 40,000 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. അതേ സമയം, കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നഞ്ചൻകോഡും, ഗുണ്ടൽപേട്ടിലും കോൺഗ്രസ് വിജയിച്ചു. 

നഞ്ചൻകോഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കാളി എൻ കേശവമുത്തി  20,000 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗുണ്ടൽപേട്ടിൽ കോൺഗ്രസ് സ്ഥാനാർഥി എം.സി മോഹൻ കുമാർ 10,877 വോട്ടുകൾക്ക് വിജയിച്ചു. മധ്യപ്രദേശിൽ മുന്നേറ്റമുണ്ടാക്കിയത് ബി.ജെ.പിയാണ്. ബാന്ധവഗ്രാഹ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ശിവനാരായൺ സിങ് 25,476 വോട്ടുകൾക്ക് വിജയിച്ചു. പശ്ചിമ ബംഗാളിലെ സി.പി.എമ്മിനെയും ബി.ജെ.പിയെയും പിന്നിലാക്കി തൃണമൂൽ കോൺഗ്രസ് വിജയം നേടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by election 2017
News Summary - counting started in 10 assembly constituency
Next Story