Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാഫിസ് സഈദിനെ അറസ്റ്റ്...

ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്താൻ; മുഖംമിനുക്കലെന്ന് ഇന്ത്യ

text_fields
bookmark_border
Hafis-saeed
cancel

ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ ആസൂത്രകനും ജംഇയ്യത്തുദ്ദഅ്വ തലവനുമായ ഹാഫിസ ് സഈദും 12 നേതാക്കളും ഉടൻ അറസ്റ്റിലാകുമെന്ന് പാകിസ്താൻ. എന്നാൽ, കേസെടുത്തത് മുഖ ം മിനുക്കൽ നടപടി മാത്രമാണെന്നും ഭീകരവാദത്തെ തടയാൻ പാകിസ്താൻ യാതൊന്നും ചെയ്യുന്നി ല്ലെന്നും ഇന്ത്യ പ്രതികരിച്ചു.

ബുധനാഴ്ച പഞ്ചാബ് പൊലീസിെൻറ ഭീകര വിരുദ്ധ വിഭാഗ ം (സി.ടി.ഡി) ഇവർക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഭീകര പ്രവർത്തനത്തിന് സ ാമ്പത്തിക സഹായം ചെയ്യൽ, കള്ളപ്പണം തുടങ്ങിയ വകുപ്പികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പഞ്ചാബ് പൊലീസ് വക്താവ് നിയാബ് ഹൈദർ നഖ്വി പഞ്ഞു. എഫ്.ഐ.ആറിൽ പേര് വന്നിട്ടും സഈദിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, അറസ്റ്റ് ഉടനുണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി. ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്ത കേസുകളിൽ അടുത്തിടെ നിരോധിത സംഘടനകളിൽപ്പെട്ട ഒട്ടേറെ പേർ അറസ്റ്റിലാവുകയും അവരെ ഭീകരവിരുദ്ധ കോടതികൾക്ക് കൈമാറുകയും ചെയ്തതായും നഖ്വി പറഞ്ഞു. ഉന്നതങ്ങളിൽ നിന്നുള്ള അനുമതിക്കായി പൊലീസ് കാത്തിരിക്കുകയാണെന്നും ഒരാഴ്ചക്കുള്ളിൽ അറസ്റ്റുണ്ടായേക്കുമെന്നും പാക് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഭീകരതക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെ അമർച്ച ചെയ്യുന്നതിൽ പാക് ഭരണകൂടം പരാജയമാണെന്ന് പാരിസ് കേന്ദ്രമായുള്ള അന്തർദേശീയ സംഘടന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ജൂൺ അവസാനം വരെയാണ് ഇംറാൻ സർക്കാറിന് അവർ സമയം നൽകിയിരുന്നത്. സമയപരിധി ഒക്ടോബർ വരെ നീട്ടിയ എഫ്.എ.ടി.എഫ്, നടപടിയെടുത്തില്ലെങ്കിൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

പഞ്ചാബ് പ്രവിശ്യയിലെ പട്ടണങ്ങളായ ലാഹോർ, ഗുജ്റൻവാല, മുൾത്താൻ എന്നിവിടങ്ങളിലുള്ള അൽ അൻഫാൽ ട്രസ്റ്റ്, ദഅ്വത്തുൽ ഇർഷാദ് ട്രസ്റ്റ്, മുആദ് ബിൻ ജബൽ ട്രസ്റ്റ് തുടങ്ങിയവ വഴി ഭീകര പ്രവർത്തനത്തിന് പണം സമാഹരിച്ചെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ജംഇയ്യത്തുദ്ദഅ്വക്ക് പുറമെ യു.എൻ ഉപരോധമേർപ്പെടുത്തിയ ലശ്കറെ ത്വയ്യിബെക്കതിരെയും വ്യാപകമായ തോതിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, 2008ലെ മുംബൈ ഭീകരാക്രമണ കേസിൽ ഹാഫിസ് സഈദിന് പങ്കുണ്ടെന്നുള്ളതിന് മതിയായ തെളിവ് നൽകിയിട്ടും പാകിസ്താൻ നടപടിയെടുത്തില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമ്മർദം കാരണമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ പാകിസ്താന് ആത്മാർഥതയുണ്ടെങ്കിൽ ലോകരാഷ്ട്രങ്ങളെ കബളിപ്പിക്കുന്നതിന് പകരം ശക്തമായ നടപടിയാണ് വേണ്ടതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedmalayalam newsindia news
News Summary - Cosmetic Steps, Says India On Pakistan's Move On Hafiz Saeed -india news
Next Story