കോവിഡ്-19: കോവിഡ്: ഇന്ത്യ-ഇ.യു ഉച്ചകോടി മാറ്റിവെക്കും –വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-ഇ.യു ഉച്ചകോടി കൊറോണ വൈറസ് ബാ ധയുടെ പശ്ചാത്തലത്തിൽ മാറ്റിെവക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരോ ഗ്യ രംഗത്തെ അധികൃതരുടെ ഉപദേശപ്രകാരമാണ് ഇതെന്നും പ്രധാനമന്ത്രിയുടെ ബ്രസൽസ് സന്ദർശനം പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായും മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു. ഇറാനിലുള്ള ഒരു ഇന്ത്യക്കാരനും കൊറോണ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നിയന്ത്രണ നടപടികളിൽ–മന്ത്രി
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധൻ പാർലമെൻറിനെ അറിയിച്ചു. 28,529 പേർ ഇന്ത്യയിൽ നിരീക്ഷണത്തിൻ കീഴിലാണ്. 30 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ നേരിടുന്നതിന് വിവിധ ഏജൻസികളുടെ യോജിച്ച നീക്കം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ചൈനീസ് പൗരന്മാർക്കുള്ള വിസ വിലക്ക് തുടരും. ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ജനുവരി 31നു ശേഷം യാത്ര ചെയ്തിട്ടുള്ള വിദേശ പൗരന്മാർക്കും വിസ വിലക്കുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന വിദേശ യാത്രക്കാർ മുൻകാല യാത്രാ രേഖകൾ ഹാജരാക്കേണ്ടി വരും.
മന്ത്രിയുടെ പ്രസ്താവന ടൈറ്റാനിക് മുങ്ങില്ലെന്ന കപ്പിത്താെൻറ വാക്കുപോലെ –രാഹുൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ നിയന്ത്രണത്തിലാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധെൻറ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കപ്പൽ മുങ്ങില്ലെന്നും യാത്രക്കാർ ഭയപ്പെടരുതെന്നും ‘ടൈറ്റാനിക്കി’െൻറ കപ്പിത്താൻ പറയുന്നതുപോലെയാണിതെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. വൈറസ് ബാധ തടയാൻ സർക്കാർ എല്ലാ മാർഗങ്ങളും സ്വീകരിച്ചതായി മന്ത്രി പാർലമെൻറിൽ പറഞ്ഞിരുന്നു. പ്രതിസന്ധി അതിജീവിക്കാൻ കൃത്യമായ കർമപദ്ധതി ആവിഷ്കരിച്ച് പ്രഖ്യാപിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.