സ്വാതന്ത്ര്യദിനത്തിൽ കോവിഡ് വാക്സിൻ പുറത്തിറക്കാൻ ശ്രമം
text_fieldsന്യൂഡല്‍ഹി: കോവിഡ് വാക്സിൻ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ആഗസ്റ്റ് 15ഓടെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. ഇതു സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങൾ നടത്തുന്ന ‘ഭാരത് ബയോടെക് ഇൻറര്‍നാഷനല്‍ ലിമിറ്റഡി’ന് കീഴിലുള്ള ആശുപത്രികള്ക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ അത് ഗൗരവമായി കാണുമെന്ന് കത്തിൽ പറഞ്ഞു. ആറ് ആശുപത്രികളിലാണ് ഇതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത്. വാക്സിന് ഈ മാസം ഏഴു മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്നും ഭാര്‍ഗവ അറിയിച്ചു.
വാക്സിെൻറ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐ.സി.എം.ആര് അനുമതി നല്‍കിയത്. ഡല്‍ഹിയിലെയും പട്നയിലെയും ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്, വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ഹോസ്പിറ്റല്‍, റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയിടങ്ങളിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്.
അതേസമയം, ഇൗ കാലയളവിനുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിൻ പരീക്ഷണഘട്ടത്തിലാണ്. അത് പെട്ടെന്ന് തയാറാകുമെന്ന് പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിലെ ഇമ്യൂണോളജിസ്റ്റ് വിനീത ബാൽ വ്യക്തമാക്കി.
വാക്സിൻ പരീക്ഷണം മനുഷ്യരിൽ പൂർത്തിയാക്കാൻ മൂന്നുമാസം വേണമെന്ന് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പറയുന്നു. ഇതിനുശേഷം, ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതിക്കു ശേഷമേ ചികിത്സക്ക് ഉപയോഗിക്കാനാവൂ. ഈ ഘട്ടത്തിലാണ് ആഗസ്റ്റ് 15ന് വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ഐ.സി.എം.ആർ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.