മുംബൈയിൽ 611 കോവിഡ് കേസുകൾ; ഉദ്ദവ് താക്കറെയുടെ വസതിക്ക് സമീപമുള്ള മേഖല അടച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ ഇതുവരെ 611 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സം സ്ഥാനത്ത് ഇതുവരെ 52 മരണങ്ങളാണുണ്ടായത്. 890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബാന്ദ്രയിൽ മുഖ്യമന്ത്രി ഉദ്ദവ ് താക്കറെയുടെ വസതിയായ മതോശ്രീക്ക് സമീപമുള്ള പ്രദേശം കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ച് അടച്ചു. പ്രദേശത്തെ ചായവിൽപനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോവിഡ് റോഡുകൾ അടച്ച് ‘കോവിഡ് വ്യാപന മേഖല’ എന്ന പോസ്റ്ററുകൾ പതിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഡോക്ടർ ബലിയ നഗർ ഏരിയ പൂർണമായും അടച്ചുപൂട്ടി. ധാരാവിയിൽ ഇതുവരെ ഏഴു പേർക്കാണ് കോവിഡ് ബാധിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു.
മുംബൈയിലെ 40ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച വോക്ക്ഹാർട് ആശുപത്രിയും ജസ്ലോക് ആശുപത്രിയും കോവിഡ് വ്യാപനമേഖലയായി പ്രഖ്യാപിച്ച് അടച്ചിട്ടിരുന്നു.
പുനെ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരടക്കം 92 ജീവനക്കാരെ ക്വാറന്റീൻ െചയ്തു. മഹാരാഷ്ട്രയിലെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.