വൻസാരക്ക് വിരമിച്ച് ആറു വർഷത്തിനുശേഷം െഎ.ജിയായി സ്ഥാനക്കയറ്റം
text_fieldsഅഹ്മദാബാദ്: ഇശ്റത് ജഹാൻ, സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ് ത മുൻ ഐ.പി.എസ് ഓഫിസർ ഡി.ജി. വൻസാരക്ക് ഐ.ജിയായി സ്ഥാനക്കയറ്റം. വൻസാര സർവിസിൽനിന ്ന് വിരമിച്ച് ആറു വർഷത്തിനു ശേഷമാണ് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ഉത്തരവിറക്കിയത്. കേസിൽ 2007ൽ അറസ്റ്റിലായ വൻസാര ഏഴു വർഷത്തോളം ജയിലിലായിരുന്നു.
2014 മേയ് 31നാണ് വൻസാര ഡി.ഐ.ജിയായി സർവിസിൽനിന്ന് വിരമിച്ചത്. 2007 സെപ്റ്റംബർ 29 മുതൽ ഐ.ജിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ഥാനക്കയറ്റം നൽകിയെന്നാണ് കഴിഞ്ഞദിവസം വൻസാര ട്വീറ്റ് ചെയ്തത്. ഉത്തരവിെൻറ കോപ്പിയും പോസ്റ്റ് ചെയ്തിരുന്നു. വൻസാരക്ക് സ്ഥാനക്കയറ്റം നൽകിയത് ആഭ്യന്തര വകുപ്പിലെ അഡീ. സെക്രട്ടറി നിഖിൽ ഭട്ട് പിന്നീട് സ്ഥിരീകരിച്ചു.
2014 ജൂൺ 15നാണ് 19കാരിയായ മുംബൈ സ്വദേശിനി ഇശ്റത് ജഹാൻ മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള എന്നിവരടക്കം നാലുപേരെ വ്യജ ഏറ്റുമുട്ടലിൽ വധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
