കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മൂന്നു മുന്‍ ചീഫ് ജസ്റ്റിസുമാരെയും ട്വീറ്റുകളിലൂടെ വിമര്‍ശിച്ച മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഒരു അഭിഭാഷകനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുകയെന്നത് അങ്ങേയറ്റത്തെ നടപടിയാണെങ്കിലും കോടതിയുടെ അന്തസ്സ് സംരക്ഷിക്കാന്‍ വേണ്ടി ശിക്ഷ നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് ബി.ആര്. ഗവായി, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവര്‍കൂടി അടങ്ങുന്ന ബെഞ്ച് പ്രസ്താവിച്ചു. ശിക്ഷയുടെ കാര്യത്തില്‍ ഈ മാസം 20ന് വാദം കേള്‍ക്കും.
ജൂണ്‍ 29നും 27നും പുറത്തുവന്ന ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നടപടി. 'സുപ്രീംകോടതിയെ ലോക്ഡൗണിലാക്കി നീതിക്കുള്ള അവസരവും ഇല്ലാതാക്കി പൗരന്മാര്ക്ക് മൗലികാവകാശം നിഷേധിച്ച നേരത്താണ് ചീഫ് ജസ്റ്റിസ് നാഗ്പൂരിലെ രാജ്ഭവനില്‍ ബി.ജെ.പി നേതാവിെൻറ 50 ലക്ഷം വിലവരുന്ന മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത്' എന്നതായിരുന്നു 29ലെ ട്വീറ്റ്.
ജൂണ്‍ 27ന് പുറത്തുവന്ന മറ്റൊരു ട്വീറ്റ് ജുലൈ 22ന് 'ടൈംസ് ഓഫ് ഇന്ത്യ' പത്രം പ്രസിദ്ധീകരിച്ചിരുന്നു. കോടതി, രാഷ്ട്രീയ സംവാദത്തിനുള്ള വേദിയാകുമെന്നതിനാല്‍ ട്വീറ്റിെൻറ ആദ്യ ഭാഗത്തിെൻറ ('ബി.ജെ.പി നേതാവിെൻറ 50 ലക്ഷത്തിെൻറ മോട്ടോര്‍ സൈക്കിള്‍') സത്യാവസ്ഥയിലേക്ക് തങ്ങള്‍ കടക്കുന്നില്ലെന്ന് വിധിയില്‍ ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കോടതിക്ക് ട്വീറ്റുണ്ടാക്കിയ പരിക്കിനെക്കുറിച്ച് മാത്രമാണ് തങ്ങളുടെ ആശങ്കയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചതില്‍ സുപ്രീംകോടതിക്ക്, പ്രത്യേകിച്ച് അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാര്‍ക്കുള്ള പങ്ക് രണ്ടാമത്തെ ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടിയതായി ജസ്റ്റിസ് മിശ്ര വിധിയില്‍ പറഞ്ഞു. മൂന്നു കാര്യങ്ങളാണ് പ്രശാന്ത് ഭൂഷണ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. 1. രാജ്യത്ത്, കഴിഞ്ഞ ആറുവര്‍ഷമായി ജനാധിപത്യം തകര്‍ന്നിരിക്കുകയാണ്, 2. ജനാധിപത്യത്തെ തകര്‍ത്തതില്‍ സുപ്രീംകോടതിക്ക് സുപ്രധാന പങ്കുണ്ട്, 3. അതിലേക്കു നയിച്ചത് പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരാണ്.
പ്രശാന്ത് ഭൂഷണ് ചെയ്ത ട്വീറ്റുകള്‍ വളച്ചൊടിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയാണെന്ന അഭിപ്രായമാണ് തങ്ങള്‍ക്കെന്നും അത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നും മൂന്നംഗ ബെഞ്ച് വിധിച്ചു.
അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിെൻറ സമ്മതം വാങ്ങാതെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സാങ്കേതികമായും നിയമപരമായും നിലനില്‍ക്കില്ല എന്ന പ്രശാന്ത് ഭൂഷണിെൻറ വാദവും സുപ്രീംകോടതി തള്ളി.
ഇതിനിടെ, പ്രശാന്ത് ഭൂഷണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകർ അടക്കം ഒട്ടേറെ പേർ വെള്ളിയാഴ്ച അദ്ദേഹത്തിെൻറ വിവാദ പോസ്റ്റ് റീട്വീറ്റ് ചെയ്തു.
സുപ്രീംകോടതിയുടെ താക്കീത്
ന്യൂഡല്‍ഹി: ഭരണഘടനാപരമായ ജനാധിപത്യ അടിത്തറയെ പിടിച്ചുകുലുക്കാനുള്ള ശ്രമം ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് സുപ്രീംകോടതി. കോടതിയലക്ഷ്യ കേസിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം.
മുമ്പ്, ജഡ്ജിമാര്‍ വര്‍ഗ വിദ്വേഷവും വര്‍ഗ താല്പര്യവും വര്‍ഗപരമായ മുന്‍ധാരണകളും ഉള്ളവരാണെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഹിദായത്തുല്ല അധ്യക്ഷനായ ബെഞ്ച് വിധിച്ചതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിെൻറ പ്രധാന നെടുംതൂണിെൻറ അടിത്തറയെത്തന്നെ അസ്ഥിരപ്പെടുത്താന്‍ പോന്നതാണ് പ്രശാന്ത് ഭൂഷണ് ചെയ്ത ട്വീറ്റ്. രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന തോന്നലാണ് അതുണ്ടാക്കുന്നത്. പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസത്തെ അത് തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.
സുപ്രീംകോടതിക്കെതിരായ ആക്രമണത്തിലൂടെ ഒരു ഹരജിക്കാരന് സുപ്രീംകോടതിയിലുള്ള വിശ്വാസം മാത്രമല്ല, പരമോന്നത കോടതിയെക്കുറിച്ച് മറ്റു ജഡ്ജിമാരുടെ മനസ്സുകളിലുള്ള വിശ്വാസവും കൂടി നഷ്ടപ്പെടുകയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് സംരക്ഷണം ലഭിക്കില്ലെന്ന തോന്നലും ഇതുവഴിയുണ്ടാകും. അതിനാല്‍ പരമോന്നത കോടതിയുടെ വിശാല പൊതുതാല്പര്യാര്ഥം ഇതിനെ ശക്തമായി നേരിടണം.
രാജ്യത്ത് നിലനില്‍ക്കുന്ന അവസ്ഥയെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചത്. നിലവിലുള്ള ചീഫ് ജസ്റ്റിസിനെയും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരെയും കുറിച്ച് പ്രശാന്ത് ഭൂഷണ് നടത്തിയത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും മറിച്ച് അത് സുപ്രീംകോടതിയെ കുറിച്ചല്ലെന്നുമാണ് അദ്ദേഹത്തിെൻറ അഭിഭാഷകന് ദുഷ്യന്ത് ദവെ വാദിച്ചത്.
എന്നാല്‍, ഒരു ജഡ്ജിയെ അവഹേളിക്കുന്നത് കോടതിയെ മൊത്തം അവഹേളിക്കുന്നതിന് തുല്യമാണെന്നും ജനങ്ങള്‍ക്കിടയില്‍ കോടതിയെ കുറിച്ച് അവിശ്വാസമുണ്ടാക്കുന്നതാണെന്നും നേരത്തേ നിരവധി വിധികളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതികള്‍ വിമര്ശനത്തിനതീതമല്ലെങ്കിലും കോടതിയെ താഴ്ത്തിക്കെട്ടുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ അവയുടെ വിശ്വാസം തകര്‍ക്കുന്നതും തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു.
സുപ്രീംകോടതി ബെഞ്ച്
'ഇന്ത്യന്‍ ജനാധിപത്യത്തിെൻറ പ്രധാന നെടുംതൂണിെൻറ അടിത്തറയെത്തന്നെ അസ്ഥിരപ്പെടുത്താന്‍ പോന്നതാണ് പ്രശാന്ത് ഭൂഷണ് ചെയ്ത ട്വീറ്റ്. രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന തോന്നലാണ് അതുണ്ടാക്കുന്നത്'.പ്രശാന്ത് ഭൂഷണിെൻറ അഭിഭാഷകന് ദുഷ്യന്ത് ദവെ
'രാജ്യത്ത് നിലനില്‍ക്കുന്ന അവസ്ഥയെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ അവകാശമുണ്ട്. നിലവിലുള്ള ചീഫ് ജസ്റ്റിസിനെയും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരെയും കുറിച്ച് പ്രശാന്ത് ഭൂഷണ് നടത്തിയത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണ്. അത് സുപ്രീംകോടതിയെ കുറിച്ചല്ല'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.