ആ മരണങ്ങളും ദുരൂഹം
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിെൻറ വിചാരണ നടത്തിവന്ന സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തെക്കുറിച്ച ദുരൂഹതകൾക്ക് കൂടുതൽ കനം വെക്കുന്നു. ലോയയുമായി ബന്ധപ്പെട്ടിരുന്ന രണ്ടുപേരുടെ സംശയാസ്പദ മരണം അടക്കമുള്ള വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.
ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ പ്രതിയായിരുന്ന കേസിെൻറ വിചാരണക്കിടയിൽ കടുത്തസമ്മർദങ്ങൾ തനിക്ക് നേരിടേണ്ടി വെന്നന്ന വിവരം ലോയ പങ്കുവെച്ച സാമൂഹികപ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ഖണ്ഡാൽകർ, റിട്ട. ജഡ്ജി തോമ്ര എന്നിവരുടെ മരണം ദുരൂഹമായി തുടരുകയാണെന്ന് കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, സൽമാൻ ഖുർഷിദ്, വിവേക് തൻഖ, രൺദീപ്സിങ് സുർജേവാല എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സൊഹ്റാബുദ്ദീൻ കൊലക്കേസിൽ വിചാരണക്കോടതി വിധി എങ്ങനെയായിരിക്കണം എന്നതിെൻറ കരട് തയാറാക്കി തനിക്ക് എത്തിച്ചുതന്നു എന്നതടക്കമുള്ള വിവരങ്ങൾ ഖണ്ഡാൽകർ, തോമ്ര എന്നിവരുമായി ലോയ പങ്കുവെച്ചിരുന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇൗ കരടിെൻറ പകർപ്പുമായി ഇരുവരും ഡൽഹിയിലെത്തി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമായി വിവരങ്ങൾ പങ്കുവെച്ചതാണ്. യാഥാർഥ്യമാണെങ്കിൽക്കൂടി, കോടതിക്കുമുന്നിൽ നിലനിൽക്കുന്ന തെളിവുകളല്ല ഇതെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
2014 ഡിസംബർ ഒന്നിനാണ് ലോയയുടെ മരണം. 2015 നവംബർ 29ന് ഖണ്ഡാൽകർ മരണപ്പെട്ടത് ജില്ലകോടതി കെട്ടിടത്തിെൻറ എട്ടാം നിലയിൽ നിന്ന് വീണാണ്. മൃതദേഹം രണ്ടുദിവസത്തിനുശേഷമാണ് കണ്ടെത്തിയത്. 2016 േമയ് 16ന് ട്രെയിൻ യാത്രക്കിടയിൽ മുകളിലെ ബർത്തിൽ നിന്ന് വീണ് നെട്ടല്ലുതകർന്നാണ് തോമ്രയുടെ മരണം. തങ്ങൾക്ക് ഭീഷണി ഉള്ളതായി നേരേത്ത ഇവർ അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. ഇക്കാര്യമറിയാവുന്ന ഫോറൻസിക് വിദഗ്ധൻ കൂടിയായ സതീഷ് എ.െഎ.സി.സി ആസ്ഥാനത്തെ വാർത്തസമ്മേളനത്തിൽ പെങ്കടുത്തിരുന്നു.
ലോയയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിക്കുകയും മുൻ ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി പ്രതിഫലം വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടും സഹോദരി അരുന്ധതിയുടെ മൊഴി ബോംെബ ഹൈകോടതി അവഗണിച്ചതിനെ കപിൽ സിബൽ ചോദ്യംചെയ്തു. കേസെടുക്കാൻ കോടതി നിർദേശിക്കേണ്ടതായിരുന്നു. അങ്ങനെയാണ് ചട്ടം. സഹജഡ്ജിയുടെ മകളുടെ വിവാഹത്തിൽ പെങ്കടുക്കാൻ പോയ ലോയയുടെ സുരക്ഷാഏർപ്പാട് പിൻവലിച്ചിരുന്നു. സുരക്ഷാഉദ്യോഗസ്ഥന് അസുഖമാണെന്ന കാരണമാണ് പറഞ്ഞത്. ലോയ താമസിച്ചത് നാഗ്പുരിലെ രവിഭവൻ െഗസ്റ്റ് ഹൗസിലാണ്. എന്നാൽ, ഒപ്പം പോയ ജഡ്ജി ശ്രീകാന്ത് കുൽക്കർണിയുടെ പേരുമാത്രമാണ് െഗസ്റ്റ് ഹൗസ് രേഖകളിലുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കെട്ടിച്ചമച്ചതാണ്. മെഡിക്കൽ കോളജിലെ രേഖകൾ പ്രകാരം, ലോയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ അന്ന് ഒരേസമയം രണ്ടു പോസ്റ്റ്മോർട്ടം ചെയ്തു. പൊലീസ് രേഖകളിലെ തീയതികളിലും പൊരുത്തക്കേടുണ്ട്.
സി.ബി.െഎ, എൻ.െഎ.എ ഉദ്യോഗസ്ഥരില്ലാത്ത പ്രത്യേക സംഘത്തിെൻറ സ്വതന്ത്രഅന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതിനുതയാറല്ലെങ്കിൽ ദേശവ്യാപക പ്രചാരണത്തിന് ഇറങ്ങേണ്ടി വരും. പ്രധാനപ്പെട്ട കേസുകൾ നടത്തുന്ന ജഡ്ജിമാരെയും അഭിഭാഷകരെയും ഉന്നം വെച്ചാൽ ജനാധിപത്യം നിലനിൽക്കില്ല. നീതിന്യായസംവിധാനത്തെ പരിരക്ഷിക്കേണ്ട വിഷയം പൊതുതാൽപര്യ ഹരജിയിലൂടെയല്ല കോടതികൾ പരിഗണിക്കേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.