ട്രംപിെൻറ ഇന്ത്യ സന്ദർശനം: ചോദ്യങ്ങളുയർത്തി കോൺഗ്രസ്
text_fieldsന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദ്യ ഇന്ത്യ സന്ദർശനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക ്കി നിൽക്കെ ചോദ്യങ്ങളുയർത്തി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാറിനെയും പ്രതിരോധ ത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംങ് സുർജേവാലയാണ് അഞ്ച് ചോദ്യങ്ങളുമായി ട്വീറ്റ് ചെയ് തത്.
ചോദ്യം 1
1974 മുതൽ വ്യാപാര ഇടപാടിൽ ഇന്ത്യക്ക് ലഭിക്കുന്ന പ്രേത്യക പരിഗണന 2019 ൽ ട്രംപ് ഗവൺമ െൻറ് എടുത്ത് കളഞ്ഞിരുന്നു. 40,000 കോടിയിലധികം രൂപയുടെ ഇന്ത്യൻ കയറ്റുമതിയെയാണ് അത് ബാധിച്ചത്. ഇന്ത്യക്ക് ലഭിച്ചിരുന്ന പ്രേത്യക പരിഗണന തിരിച്ച് കിട്ടാനും കയറ്റുമതി നഷ്ടം നികത്താനും പ്രാധാനമന്ത്രി മോദിക്കാകുമോ?
ചോദ്യം 2
2018 വരെ മാസം തോറും ഇറാനിൽ നിന്ന് ഇന്ത്യ 250 കോടി ടൺ ക്രൂഡ് ഒായിൽ ഇറക്കുമതി ചെയ്തിരുന്നു. 90 ദിവസം വിനിമയ സമയവും രൂപയിൽ നടത്തിയിരുന്ന ഇടപാടും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുന്നതായിരുന്നു. അമേരിക്കൻ ഇടപെടലിനെ തുടർന്നാണ് മോദി ഗവൺമെൻറ് ഈ ഇടപാട് നിർത്തിയത്. അത് ഇന്ത്യയിലെ ഇന്ധന വില വർധനവിന് ഇടയാക്കി. വില കുറഞ്ഞ ഇന്ധനം നമുക്ക് ലഭിക്കുന്നതിന് പ്രധാനമന്ത്രി മോദി നീക്കം നടത്തുമോ?
ചോദ്യം 3
അമേരിക്കയിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഉരുക്ക് കയറ്റുമതി പകുതിയായി കുറഞ്ഞു. ഇതിെൻറ നഷ്ടം മാത്രം 3000 കോടിയോളം രൂപയുടേതാണ്. അമേരിക്കയുമായി 25,000 കോടിയോളം രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ തയാറാകുേമ്പാൾ നമ്മുടെ ഉരുക്ക് കയറ്റുമതിക്ക് അൽപമെങ്കിലും ആശ്വാസം തരാൻ അവർ തയാറാകുന്നില്ല. അമേരിക്ക ആദ്യമെന്ന് അവർ പറയുേമ്പാൾ ഇന്ത്യ ആദ്യമെന്ന് നമ്മുടെ പ്രധാനമന്ത്രിക്ക് പറയാനാകാത്തതെന്തുകൊണ്ട് ?
ചോദ്യം 4
ഐ.ടി മേഖലയിൽ തൊഴിൽ തേടുന്നവരെയടക്കം വലിയ അളവിൽ പ്രതിസന്ധിയിലാക്കിയ എച്ച് 1 ബി വിസ നിയന്ത്രണം കൊണ്ടുവന്നത് ട്രംപ് ഗവൺമെൻറാണ്. ഇൗ തടസങ്ങൾ നീക്കാനും ഇന്ത്യക്കാരെ സഹായിക്കാനും മോദി ഇടപെടുേമാ?
ചോദ്യം 5
ഈ മാസം അവസാനം അമേരിക്ക താലിബാനുമായി കരാർ ഒപ്പുവക്കുകയാണ്. 1999 ൽ ഇന്ത്യൻ വിമാനം റാഞ്ചുകയും ഭീകരവാദിയായ മസൂദ് അസ്ഹറിെൻറ മോചനത്തിന് അത് കാരണമാകുകയും ചെയ്തത് താലിബാെൻറ തണലിലായിരുന്നു. ശേഷമുണ്ടായ പാർലെമൻറ് ആക്രമണത്തിലും പുൽവാമ സ്ഫോടനത്തിലുമെല്ലാം മസൂദ് അസ്ഹറിെൻറ ജയ്ശെ മുഹമ്മദിന് പങ്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ താലിബാനുമായുള്ള അമേരിക്കയുടെ ഇടപാടിൽ ഇന്ത്യക്കുള്ള സുരഷാ ആശങ്ക മോദി ഉന്നയിക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.