Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരംമുട്ടി...

ഉത്തരംമുട്ടി ജഡ്ജിമാർ; കുറ്റവിചാരണ ഹരജി പിൻവലിച്ചു

text_fields
bookmark_border
ഉത്തരംമുട്ടി ജഡ്ജിമാർ; കുറ്റവിചാരണ ഹരജി പിൻവലിച്ചു
cancel

ന്യൂഡൽഹി: സ്വഭാവദൂഷ്യത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ തള്ളിയതിനെതിരെ സമർപ്പിച്ച ഹരജി, ഹരജിക്കാർ സ്വയം പിൻവലിച്ചു. സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകപോലും ചെയ്യാത്ത തങ്ങളുടെ ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ട്  ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഉത്തരവിെൻറ പകർപ്പ് നൽകാൻ അഞ്ചംഗ ബെഞ്ചിന് കഴിയാതെ വന്നപ്പോഴാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹരജി പിൻവലിച്ചത്. കോടതിക്ക് മുന്നിലെത്താത്ത ഒരു കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന സിബലിെൻറ ചോദ്യത്തിന് മുന്നിൽ അധ്യക്ഷനായ ജസ്റ്റിസ് എ.കെ. സിക്രി അടക്കം ബെഞ്ചിലെ അഞ്ച് ജഡ്ജിമാർക്കും ഉത്തരം മുട്ടി.കോൺഗ്രസ് രാജ്യസഭാംഗങ്ങളായ പ്രതാപ ് സിങ് ബജ്വ, അമീ ഹർഷദ്രെ യാഗ്്നിക്  എന്നിവരാണ് ഹരജി നൽകിയത്.

സിബലിെൻറ വാദം 
ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഒരു കേസ് അഞ്ചംഗ ബെഞ്ചിന് വിട്ട് കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടത് എങ്ങനെ എന്ന് ഭരണഘടനയുടെ 145(3) അനുഛേദം വ്യക്തമാക്കുന്നുണ്ട്.  കോടതി പുറപ്പെടുവിക്കുന്ന  ഉത്തരവ് പ്രകാരം മാത്രമേ ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക് മാറ്റാൻ കഴിയൂ.തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ചത് ഒരു കോടതി ഉത്തരവല്ല. കോടതി ഉത്തരവല്ലെങ്കിൽ അത്  കേസ് വീതം വെക്കാൻ അധികാരമുള്ള ‘മാസ്റ്റർ ഒാഫ് റോസ്റ്റർ’ എന്ന നിലയിൽ ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഉത്തരവാകണം. അെതവിടെ? തങ്ങൾക്ക് ഇതുവരെയും നൽകിയിട്ടില്ല. ആ ഉത്തരവ് കാണണം. ഇൗ ആവശ്യം കോടതിയെ അട്ടിമറിക്കലല്ല. എന്ത് അടിസ്ഥാനത്തിലാണ് ഭരണപരമായ ഉത്തരവ് ചീഫ് ജസ്റ്റിസ് ഇറക്കിയതെന്ന് അതിലുണ്ടാകണമല്ലോ. അത് നോക്കി അതിനെ ചോദ്യം ചെയ്ത് ഹരജി നൽകണോ എന്ന കാര്യവും തങ്ങൾക്ക് തീരുമാനിക്കാനുണ്ട്. ഒരു ഹരജി ഫയൽ ചെയ്യുേമ്പാഴേക്ക് അതിന് നമ്പർ പോലുമിടാതെ ഭരണഘടന ബെഞ്ചിന് വിടുന്നതെങ്ങനെയാണ്? ഇൗ ഹരജി ഫയലിൽ സ്വീകരിച്ചിട്ടുപോലുമില്ലല്ലോ എന്ന് സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ അഞ്ചു ജഡ്ജിമാർക്കും ഒന്നും പറയാനില്ലായിരുന്നു.

ഉത്തരവ് എവിടെ? വാദം മുറുകി
2005ലെ  കേസിൽ ഒരു ഹൈകോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് നേരിട്ട് കേസ് കൈമാറിയത് ശരിവെച്ച വിധി വായിച്ച് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും സിബൽ ഖണ്ഡിച്ചു. അത് കോടതിയിൽ കേസ് വന്ന ശേഷമാണെന്നും ഇവിടെ കേസിന് നമ്പറിട്ടിട്ട് പോലുമില്ലെന്നും സിബൽ  തിരിച്ചടിച്ചു. ഇൗ ബെഞ്ചിലേക്ക് കേസ് മാറ്റി ചീഫ് ജസ്റ്റിസ് ഇറക്കിയ ഉത്തരവ്  ലഭിച്ചേ തീരൂ എന്ന്  സിബൽ ആവശ്യപ്പെട്ടു. 

അഞ്ചു ജഡ്ജിമാരും പരസ്പരം ആേലാചിെച്ചങ്കിലും കോടതിയിലല്ലാതെ ചീഫ് ജസ്റ്റിസിറക്കിയ ഉത്തരവ് നൽകാനാവുമോ എന്ന കാര്യത്തിൽ  കുഴങ്ങി. അത് തങ്ങൾ ആലോചിച്ച് പറയാമെന്നും താങ്കൾ വാദം തുടങ്ങിക്കോളൂ എന്നും ജസ്റ്റിസ് എ.കെ. സിക്രി സിബലിനോട് പറഞ്ഞുനോക്കി. ‘‘ആ ഉത്തരവ് തരുേമാ ഇല്ലയോ...പറഞ്ഞേ തീരൂ’’  എന്ന് സിബൽ പ്രതികരിച്ചു. ഇങ്ങനെ പോയാൽ ഇതെവിടെയുമെത്തില്ലെന്നും താങ്കൾക്ക് ഹരജിയുമായി ബന്ധപ്പെട്ട വാദങ്ങളിലേക്ക് കടക്കാമെന്നും അല്ലെങ്കിൽ മറ്റെന്തെങ്കിലുമുണ്ടെന്ന് തങ്ങൾക്ക് കരുതേണ്ടി വരുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.

ദയവുചെയ്ത് ചീഫ് ജസ്റ്റിസിെൻറ ഉത്തരവിെൻറ പകർപ്പ് തരൂ എന്നായിരുന്നു അതിനും സിബലിെൻറ മറുപടി.ഉത്തരവ് തരുന്ന കാര്യത്തിലൊന്നും പറയാൻ കഴിയാത്ത ബെഞ്ചിേനാട് എങ്കിൽ താൻ ഹരജി പിൻവലിക്കുകയാണെന്ന് 45 മിനിറ്റ് നേരം നീണ്ട വാദത്തിനൊടുവിൽ സിബൽ അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച ഇൗ ബെഞ്ച് ‘കുറ്റവിചാരണ ഹരജി’ പരിഗണിച്ച് തള്ളുന്നതിനുള്ള വഴി അടക്കുക കൂടിയായിരുന്നു സിബൽ.

വിവരാവകാശ അപേക്ഷയുമായി പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭ അധ്യക്ഷൻ തള്ളിയതിനെതിരെ സമർപ്പിച്ച ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രതെന്ന പുറപ്പെടുവിച്ച ഉത്തരവിെൻറ പകർപ്പ് കിട്ടാൻ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി. കോടതിക്ക് പുറത്ത് ചീഫ് ജസ്റ്റിസ് ഇറക്കിയ ഉത്തരവിെൻറ പകർപ്പ് നൽകാനാകുമോ എന്ന ചോദ്യത്തിന് അഞ്ചംഗ ബെഞ്ചിന്  മറുപടി നൽകാൻ കഴിയാതായ സാഹചര്യത്തിലാണ്  പ്രശാന്ത് ഭൂഷൺ അപേക്ഷ നൽകിയത്. ഇൗ ഉത്തരവ് ആരാണ് പുറപ്പെടുവിച്ചതെന്നും അതിെൻറ വിശദാംശങ്ങളെന്താണെന്നും സുപ്രീംകോടതിയുടെ കേന്ദ്ര പൊതു വിവരാവകാശ  ഒാഫിസർക്ക് നൽകിയ അപേക്ഷയിൽ പ്രശാന്ത് ഭൂഷൺ ആരാഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresschief justicemalayalam newsDeepak misraimpeachment motionsupreme court
News Summary - Congress Withdraws Petition Challenging Rejection Of Impeachment Move
Next Story