രാജസ്ഥാനിലും, ഛത്തീസ്ഗഢിലും കോൺഗ്രസ് അധികാരത്തിലേക്ക്; മധ്യപ്രദേശിൽ മുന്നിൽ
text_fieldsന്യൂഡൽഹി: ദേശീയരാഷ്ട്രീയത്തിൽ നരേന്ദ്ര മോദി-അമിത് ഷാ പ്രഭാ വത്തിന് അസ്തമയം കുറിച്ച് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെര ഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തകർച്ച. രാജ്യത്തിെൻറ ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ബി.ജെ.പിക്ക് കനത്ത തിര ിച്ചടി നൽകിയ കോൺഗ്രസ് ഉയിർത്തെഴുന്നേൽപിെൻറ വഴിയിൽ അധികാരത്തിലേക്ക്. മധ്യപ്രദേശിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് 114 സീറ്റുമായി ഭരണത്തിന് െതാട്ടടുത്തെത്തി നിൽക്കുന്നു.
ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ച ഛത്തിസ്ഗഢിൽ കോൺഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ വൻ വിജയം നേടിയപ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷത്തിനടുത്തെത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെലങ്കാനയിൽ അധികാരം നിലനിർത്തിയ കെ. ചന്ദ്രശേഖര റാവുവിെൻറ തെലങ്കാന രാഷ്ട്രീയ സമിതിയും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടും കോൺഗ്രസിനെ നിലംപരിശാക്കി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ചു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെമിഫൈനലെന്ന് വിശേഷിപ്പിച്ച ബാലറ്റ് യുദ്ധത്തിൽ രാഹുൽ ഗാന്ധി യുഗത്തിന് നാന്ദികുറിക്കുന്നതിെൻറ സൂചനയായാണ് കോൺഗ്രസിെൻറ ശ്രദ്ധേയ നേട്ടം. എക്സിറ്റ് പോൾ പ്രവചനങ്ങൾക്കനുസരിച്ച് ഏറെ മുന്നേറ്റമുണ്ടായില്ലെങ്കിലും 199 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോൺഗ്രസ് ഭരണമുറപ്പിക്കാനുള്ള മാന്ത്രിക അക്കത്തിന് തൊട്ടടുത്തെത്തി. വസുന്ധര രാജെ സിന്ധ്യയുടെ ഭരണമവസാനിപ്പിച്ച് 99 സീറ്റ് നേടിയ കോൺഗ്രസിന് അധികാരമുറപ്പിക്കാൻ ഒരാളുടെ കൂടി പിന്തുണ വേണം. ബി.ജെ.പി 73 സീറ്റുകളിലൊതുങ്ങിയപ്പോൾ 19 ഇടങ്ങളിൽ മറ്റുള്ളവരാണ് ജയിച്ചുകയറിയത്. സി.പി.എം രണ്ടും ബി.എസ്.പി ആറും സീറ്റ് നേടി.
തെലങ്കാനയിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിട്ട ചന്ദ്രശേഖര റാവുവിെൻറ ടി.ആർ.എസ് വൻ മുന്നേറ്റം നടത്തി. ആകെ 119 സീറ്റുകളിൽ 88 നേടിയപ്പോൾ തെലുഗുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോൺഗ്രസ് 19 സീറ്റിലൊതുങ്ങി. ടി.ഡി.പി രണ്ടിലൊതുങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ. എമ്മിന് ഏഴു സീറ്റ് ലഭിച്ചു.മിസോറമിൽ കോൺഗ്രസിന് വൻ തിരിച്ചടിയേറ്റു. ആകെ 40 സീറ്റുകളിൽ മിസോ നാഷനൽ ഫ്രണ്ട് 26 എണ്ണം നേടിയപ്പോൾ കോൺഗ്രസിന് അെഞ്ചണ്ണം മാത്രമാണ് ലഭിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പൂജ്യമായതോടെ ബി.ജെ.പി മിസോറമിൽ അക്കൗണ്ട് തുറന്നു. എട്ടിടത്ത് സ്വതന്ത്രർക്കാണ് വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.