മുസ് ലിംകൾക്ക് വേണ്ടി ഹിന്ദുക്കളുടെ കഴുത്തറുത്ത് കോൺഗ്രസ് അവരുടെ അവകാശങ്ങളെ തട്ടിയെടുക്കുന്നു - കേന്ദ്ര മന്ത്രി
text_fieldsപട്ന: മുസ്ലിംകൾക്ക് വേണ്ടി കോൺഗ്രസ് ഹിന്ദുക്കളുടെ കഴുത്തറുത്ത് അവരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്ന് കേന്ദ്ര മന്ത്രിയും ബഗുസരായ് ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഗിരിരാജ് സിങ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“മുസ്ലിം വോട്ട് ബാങ്കിൽ ആർക്കാണ് അർഹതയെന്നതിലാണ് ഇൻഡ്യ സഖ്യത്തിൽ തർക്കം. കോൺഗ്രസ് ഹിന്ദുക്കളുടെ കഴുത്തറുത്തു. കോൺഗ്രസ് ഹിന്ദുക്കളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തട്ടിയെടുത്തു. കോൺഗ്രസ് നേതാക്കളോട് ചോദിക്കാനുള്ളത് അവർകക്കെന്താണ് വേണ്ടത് എന്ന് മാത്രമാണ്. ആഭ്യന്തര യുദ്ധം ആരംഭിക്കാനാണോ കോൺഗ്രസിന്റെ നീക്കം? പിന്നോക്ക വിഭാഗക്കാരെ തെരുവിലിറക്കി തർക്കമുണ്ടാക്കാനണോ അവരുടെ ലക്ഷ്യം?“ സിങ് പറഞ്ഞു.
കർണാടകയെ സംബന്ധിച്ച വിഷയം ചർച്ചയായപ്പോൾ ലാലു പ്രസാദ് യാദവിനെ പോലെയുള്ളവർ നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണ്? തേജസ്വി യാദവിന്റെ നിശബ്ദത എന്തുകൊണ്ടാണ്? ഒ.ബി.സി വിഭാഗത്തിന്റെ അവകാശങ്ങൾ തട്ടിയെടുത്തത് എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.