തടങ്കൽപാളയമില്ലെന്ന മോദിയുടെ പ്രസ്താവന കളവ്; തെളിവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പൗരത്വപട്ടികയിൽ നിന്ന് പുറത്താകുന്ന മുസ്ലിംകളെ തടവിൽ പാർപ്പിക്കുന്നതിനായി തടങ്കൽ പാളയങ്ങൾ നിർമ്മിക്കുന്നുവെന്നത് നുണപ്രചരണമാണെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ്. മോദി പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കാൻ ഒന്ന് ഗൂഗിളിൽ തെരഞ്ഞാൽ മാത്രം മതിയെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. തടങ്കൽപാളയങ്ങളെ കുറിച്ച് മുമ്പ് വന്ന വാർത്തകളോടൊപ്പമാണ് കോൺഗ്രസിന്‍റെ ട്വീറ്റ്.
തടങ്കൽ പാളയങ്ങൾ യാഥാർഥ്യമാണ്. സർക്കാറിന് അധികാരം വർധിക്കുന്നതിനനുസരിച്ച് തടങ്കൽ പാളയങ്ങൾ വർധിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ മന്ത്രിമാർ തന്നെ പൗരത്വ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് പലതവണ വ്യക്തമാക്കിയതാണ്. ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്നതുകൊണ്ടാണ് ജനങ്ങൾ ഈ നിയമത്തിൻമേൽ ആശങ്കാകുലരാകുന്നതെന്നും ട്വീറ്റിലൂടെ കോൺഗ്രസ് കൂട്ടിച്ചേർത്തു.
Does PM Modi believe Indians can't do a simple google search to fact check his lies?
— Congress (@INCIndia) December 22, 2019
Detention Centres are extremely real and will continue to grow as long as this govt is in power. https://t.co/S8caIH6u6J pic.twitter.com/APl4JNfQgc
അഭയാർഥികളിലെ ചില മതസ്ഥർക്ക് മാത്രം പൗരത്വം നൽകുന്നത് എന്ത് കൊണ്ടാണ് ? എല്ലാ മനുഷ്യരും ഒരുപോലെയല്ലേ ? അതുകൊണ്ട് തന്നെയാണ് പൗരത്വനിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാവുന്നത് -കോൺഗ്രസ് വ്യക്തമാക്കി.
Your party & your leaders have openly stated several times what your intentions with CAB & NRC are, there's no point backtracking now.
— Congress (@INCIndia) December 22, 2019
Every Indian, regardless of creed or caste is worried about the CAA & NRC, because they violate our Constitutional values. https://t.co/HAOjCcjmzz pic.twitter.com/rhSgTUKqkb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.