അവിടെ പിരിമുറുക്കം; ഇവിടെ കോൺഗ്രസ് എം.എൽ.എമാർക്ക് അവധിക്കാലം
text_fieldsജയ്പുർ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം പ്രതിസന്ധിയിൽ തുടരുേമ്പാൾ അങ് ങ് രാജസ്ഥാനിലെ വിനോദസഞ്ചാര മേഖലയിൽ കാഴ്ചകൾ ആസ്വദിച്ച് കോൺഗ്രസ് എം.എൽ.എ മാർ. സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിെൻറ 44 എം.എൽ.എമാരിൽ 40 പേ ർ രണ്ടു ദിവസമായി ജയ്പുരിലെ റിസോർട്ടിലാണ് തങ്ങുന്നത്. മുതിർന്ന പാർട്ടി നേതാക്കളായ മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെ, മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, സംസ്ഥാന കോൺഗ്രസ് മേധാവി ബാലാസാഹിബ് തൊറാത്ത്, പാർട്ടി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ എന്നിവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, പ്രവർത്തക സമിതിയിൽ പങ്കെടുക്കാനായി ഇവർ തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി.
വെള്ളിയാഴ്ച ഇവിടെയെത്തിയ എം.എൽ.എമാർ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം കറങ്ങി. പുഷ്കർ ചന്തയും അജ്മീർ ദർഗയും സന്ദർശിച്ച് ഞായറാഴ്ച പിങ്ക്സിറ്റിയായ ജയ്പുരിലെ കാഴ്ചകളും കണ്ടു. മല്ലികാർജുൻ ഖാർഗെ, അശോക് ചവാൻ, അവിനാശ് പാണ്ഡെ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇവരെ സദാ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഖാര്‍ഗെ ജയ്പുരിലെത്തി എം.എല്‍.എമാരോട് സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തു.
സംസ്ഥാന ഭരണത്തെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം എം.എൽ.എമാരെ കോൺഗ്രസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാണ്. സർക്കാർ രൂപവത്കരണത്തിൽ നിന്ന് ബി.ജെ.പി പിന്മാറിയതോടെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരിയെ കണ്ട് ശിവസേന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് എൻ.സി.പിയുടെയും കോൺഗ്രസിെൻറയും പിന്തുണ കൂടിയേ തീരൂ. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ രണ്ട് കക്ഷികൾക്കും കൂടെ 99 സീറ്റ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ അടുപ്പിക്കാൻ അനുനയ സമീപനവുമായി ശിവസേന ഇറങ്ങി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് കോൺഗ്രസ് യോഗം വിളിക്കുകയുമുണ്ടായി. ശിവസേനയുമായുള്ള സഖ്യ സാധ്യത നേരത്തേ കോൺഗ്രസ് മേധാവി സോണിയ ഗാന്ധി തള്ളിയിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ മാറിച്ചിന്തിക്കുേമാ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.