Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുമിനിമം സഹായ...

പൊതുമിനിമം സഹായ പദ്ധതി വേണം –കോൺഗ്രസ്

text_fields
bookmark_border
sonia-gandhi
cancel

ന്യൂഡൽഹി: കോവിഡ്–19 വ്യാപനം സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന് ദ്ര സർക്കാർ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടി പൊതുമിനിമം സഹായ പദ്ധ തിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുനീങ്ങണമെന്ന് കോൺഗ്രസ്.

ലോക്ഡൗൺ അടക്കമുള് ള നടപടികളിലേക്കു നീങ്ങിയ ഗുരുതരാവസ്ഥക്കിടയിലും വിഷയത്തിൽ പ്രതിപക്ഷവുമായോ ഇ തര രാഷ്ട്രീയ പാർട്ടികളുമായോ കൂടിയാലോചന നടത്താൻ സർക്കാർ തയാറായിട്ടില്ല. എന്ന ാൽ, അത്തരമൊരു കൂടിയാലോചന ഏറ്റവും പ്രസക്തമായ സന്ദർഭമാണിതെന്ന് പ്രവർത്തക സമി തി വിലയിരുത്തി.
കോവിഡ് പ്രതിരോധത്തിൽ രാജ്യം ഒത്തൊരുമിച്ച് നീങ്ങേണ്ട ഘട്ടമാണ ്. സർക്കാറിന് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകാൻ വിവിധ പാർട്ടികൾ തയാറാണ്. എന്നാൽ, അതിന് സർക്കാർ മുന്നോട്ടുവരാത്തത് നിർഭാഗ്യകരമാണ്.

ആറുലക്ഷം കോടിയോളം രൂപ കോവിഡ് പ്രതിരോധ, സഹായ കാര്യങ്ങൾക്കായി നീക്കിവെക്കേണ്ട സന്ദർഭമാണ്. എന്നാൽ, വിവിധ ജനവിഭാഗങ്ങൾക്ക് കൈത്താങ്ങു നൽകാൻ സർക്കാർ തയാറാവുന്നില്ല. സാമ്പത്തിക മേഖലയുടെ ദുഃസ്ഥിതി കണക്കിലെടുത്ത് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ദൗത്യസംഘം രൂപപ്പെടുത്തണം. അടിയന്തര, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഇവർ മുന്നോട്ടുവെക്കണം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കാൻ കുടിശ്ശിക കൊടുത്തു തീർക്കുക, വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിലെത്താൻ സൗകര്യമൊരുക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളിൽ സർക്കാറിെൻറ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

സർക്കാറിെൻറ മറ്റു മുൻഗണന മേഖലകളും പ്രവർത്തക സമിതി വരച്ചുകാട്ടി. വൈറസ് വ്യാപനം തടയുന്നതിന് പരിശോധന, ചികിത്സ, സൗകര്യങ്ങൾ വിപുലപ്പെടുത്തൽ എന്നിവക്ക് ആദ്യ പരിഗണന വേണം.
പാവപ്പെട്ടവർക്ക് കൈത്താങ്ങു നൽകണം. ചരക്കു സേവന ലഭ്യത ഉറപ്പു വരുത്തണം. സാമ്പത്തിക രംഗം ഉലയാതെ പിടിച്ചുനിർത്തണം. വിളവെടുപ്പിനും സംഭരണത്തിനും വിപുല സഹായം നൽകണം. അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ഗൗരവപൂർവം കണക്കിലെടുക്കണം.

ലോക്ഡൗൺ ആസൂത്രണമില്ലാെത നടപ്പാക്കിയത് അങ്കലാപ്പും ദുരിതവും വിതച്ചിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഭിന്നമായ കാലാവസ്ഥയും രീതികളുമുള്ള ഇന്ത്യക്ക് കോവിഡ് പ്രതിരോധത്തിന് തനത് തന്ത്രം വേണമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് വിഷയത്തിൽ കോൺഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ആഗോളതലത്തിൽ പ്രശംസിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - Congress on minimum programme-india news
Next Story