എം.എല്‍.എമാർ ഗോവ ഗവർണറെ കണ്ടു; ബി.ജെ.പി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന്
text_fieldsപനാജി: ഗോവയിൽ ഭരണത്തിലുള്ള എൻ.ഡി.എ സർക്കാർ നിയമസഭയിൽ വീണ്ടും ഭൂരിപക്ഷം തെളിയിക്കണമെന്ന് കോൺഗ്രസ്. ഭൂരിപക്ഷം തെളിയിക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവർണർ മൃദുല സിൻഹയുമായി കോൺഗ്രസ് എം.എൽ.എമാർ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ് ലേക്കറിന്റെ നേതൃത്വത്തിലാണ് 16 കോൺഗ്രസ് എം.എൽ.എമാർ ഗവർണറെ കണ്ടത്.
ഭരണ പ്രതിസന്ധി നേരിടുന്ന എൻ.ഡി.എ സഖ്യ സർക്കാറിനെ പിരിച്ചുവിടണമെന്നും പുതിയ സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് അവസരം നൽകണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച ഗവർണർ നാലു ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് എം.എൽ.എമാരെ അറിയിച്ചു.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം ലഭിച്ചാൽ എൻ.ഡി.എ സഖ്യത്തെക്കാൾ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് ചന്ദ്രകാന്ത് കാവ് ലേക്കർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് സെപ്റ്റംബർ 17ന് കോൺഗ്രസ് എം.എൽ.എമാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയികണമെന്ന ആവശ്യവുമായി ഇന്ന് ഗവർണറെ കണ്ടത്.
സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം 40 അംഗ സഭയില്‍ 16 എം.എല്‍.എമാരുമായി വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലെത്താൻ കഴിയായാതെ പോയ കോൺഗ്രസ് ഇപ്പോൾ അതൃപ്തരായ ബി.ജെ.പി എം.എൽ.എമാരുടെയും മറ്റു കക്ഷികളുടെയും പിന്തുണ അവകാശപ്പെട്ടാണ് രംഗപ്രവേശം ചെയ്തത്.
പരീകര്‍ക്ക് പകരക്കാരനെ കെണ്ടത്താനുള്ള നേതൃത്വത്തിെൻറ ശ്രമത്തില്‍ അതൃപ്തരായ ബി.ജെ.പി എം.എല്‍.എമാര്‍ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം എ.ഐ.സി.സി സെക്രട്ടറി എ. ചെല്ലകുമാര്‍ അവകാശപ്പെട്ടിരുന്നു. നിലവില്‍ പരീകര്‍ സര്‍ക്കാറിെൻറ ഭാഗമായ, മൂന്നംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ (ജി.എഫ്.പി) അധ്യക്ഷന്‍ വിജയ് സര്‍ദേശായി കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ചയും നടത്തി.
കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച സ്വതന്ത്രന് രോഹന് ഖൗന്തെ, എന്‍.സി.പിയുടെ ഏക എം.എല്‍.എ ചര്‍ച്ചില്‍ അലെമാവൊ എന്നിവരും നിലവില്‍ സര്‍ക്കാറിനെ പിന്തുണക്കുന്നവരാണ്. മൂന്ന് സീറ്റുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും മറ്റു രണ്ട് സ്വതന്ത്രന്മാരുടെയും കൂടി പിന്തുണയുമായാണ് പരീകർ സർക്കാറുണ്ടാക്കിയത്.
കേന്ദ്ര പ്രതിരോധമന്ത്രി പദമൊഴിഞ്ഞ് ഗോവ മുഖ്യമന്ത്രി പദമേറ്റ പരീകർ കുറച്ചുകാലമായി അസുഖ ബാധിതനായി ചികിത്സയിലാണ്. ഏറെക്കാലം അമേരിക്കയിലായിരുന്നപ്പോൾ ഭരണ സ്തംഭനം ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മടങ്ങിയെത്തിയ പരീകർ വീണ്ടും ആശുപത്രിയിലായതോടെ പരീകറിന് പകരക്കാരനെ കണ്ടെത്തുന്നതിൽ പാർട്ടിയിലും ഘടകകക്ഷികളിലും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.