Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് പ്ലീനറി...

കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് മല്ലികാർജുൻ ഖാർഗെ

text_fields
bookmark_border
കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് മല്ലികാർജുൻ ഖാർഗെ
cancel

ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതിന്റെ ഭാഗമായി ഇ.ഡി പരിശോധനകൾ നടത്തി. കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതിനെതിരെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രവർത്തകരും ചെറുത്തുനിൽപ്പ് നടത്തി. ഇനിയും ഭയന്നിരിക്കാനാവില്ലെന്നും ഖാർഗെ പറഞ്ഞു.

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാഷ്ട്രീയപ്രമേയങ്ങളും കൊണ്ടു വന്നു. വിദ്വേഷത്തിന്റെ പേരിലുള്ള അക്രമം തടയാൻ നിയമം കൊണ്ടു വരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജുഡീഷ്വറിക്കെതിരായ നീക്കങ്ങളിലാണ് മറ്റൊരു പ്രമേയം കൊണ്ടു വന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജുഡീഷ്യറിക്കെതിരായ കേന്ദ്ര നിയമമന്ത്രിയുടെ പ്രസ്താവനകളെ പ്രമേയം വിമർശിച്ചു.

റായ്പൂരിൽ നടക്കുന്ന ത്രിദിന കോൺഗ്രസ് പ്ലീനറി​ യോഗത്തോടനുബന്ധിച്ച് പാർട്ടിയുടെ ഭരണഘടനയിൽ പുതിയ നിയമങ്ങൾ ചേർത്തു. സമ്മേളനത്തിന് എത്തുന്നവർ വോളന്റിയർമാരാകണം. സാമൂഹിക സേവനത്തിനും സന്നദ്ധരാകണം. പ​ങ്കെടുക്കുന്ന അംഗങ്ങൾക്ക് അച്ചടക്കവും നിർബന്ധമാണ്. മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല എന്നും ഭരണഘടന ഭേദഗതിയിലുണ്ട്.

സമൂഹത്തിന് പ്രത്യേകിച്ച്പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഏതൊരു പ്രവർത്തനത്തിനും സന്നദ്ധരാകണം. പൊതു ആസ്തികൾ സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ ഏറ്റെടുക്കുകയും പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. പാർട്ടിയുടെ സ്വീകാര്യമായ നയങ്ങളെയും പരിപാടികളെയും പൊതുവേദികളിൽ വിമർശിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress plenary Meeting85th Congress plenary
News Summary - Congress leaders meet for day 2 of plenary session in Raipur
Next Story