Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്...

ചീഫ് ജസ്റ്റിസിനെതിരായ നീക്കത്തിൽ നിലപാട് എടുക്കാതെ കോൺഗ്രസ്

text_fields
bookmark_border
ചീഫ് ജസ്റ്റിസിനെതിരായ നീക്കത്തിൽ നിലപാട് എടുക്കാതെ കോൺഗ്രസ്
cancel

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്ന കാര്യത്തിൽ നിലപാട് എടുക്കാൻ മടിച്ച് കോൺഗ്രസ്. കേസ് വിഭജിച്ചുനൽകുന്നതിൽ പക്ഷപാതമുണ്ടെന്ന് നാലു മുതിർന്ന ജഡ്ജിമാർ പറഞ്ഞ സാഹചര്യത്തിൽ സി.പി.എം ഇംപീച്ച്മെൻറ് നോട്ടീസ് നൽകാനുള്ള ശ്രമത്തിലാണ്. എന്നാൽ, ഇതുമായി സഹകരിക്കുന്നതിനെക്കുറിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസ് മൗനം പാലിക്കുകയാണ്. ഇംപീച്ച്മെൻറിലേക്ക് നീങ്ങാൻ സമയമായോ എന്ന ചിന്ത പാർട്ടിയിലെ നിയമജ്ഞർ പരസ്പരം പങ്കുവെക്കുന്നു. നാലു മുതിർന്ന ജഡ്ജിമാർ നടത്തിയ വാർത്തസമ്മേളനം ചീഫ് ജസ്റ്റിസിനെതിരായ അവിശ്വാസം രേഖപ്പെടുത്തലാണ്. പാർലമെൻറിെൻറ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുേമ്പാൾ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ സി.പി.എം ആലോചിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പറഞ്ഞത്. 

മുതിർന്ന ജഡ്ജിമാരോട് അനുഭാവം പ്രകടിപ്പിക്കുകയാണ് ആദ്യ ദിവസംതന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെയ്തത്. അതേസമയം, വ്യക്തമായ പശ്ചാത്തലമില്ലാതെ ഇംപീച്ച്മെൻറുമായി മുന്നോട്ടുപോകാൻ പറ്റില്ലെന്ന കാഴ്ചപ്പാട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ എം. വീരപ്പ മൊയ്ലി പ്രകടിപ്പിച്ചു. തെളിവുകൾ വേണ്ടത്രയില്ലെങ്കിൽ, ഇംപീച്ച്മെൻറിന് തുനിയുന്നത് ശരിയല്ല. അതുകൊണ്ട് പ്രയോജനം ഉണ്ടായെന്നുവരില്ല. ഇതൊരു രാഷ്ട്രീയ വിഷയമല്ല. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന കാര്യം രാഷ്ട്രീയ വിഷയമാകാൻ പാടില്ല. നീതിപീഠത്തിെൻറ വിഷയമാണത് -വീരപ്പ മൊയ്ലി പറഞ്ഞു. 

കമ്യൂണിസ്റ്റ് പാർട്ടി സുപ്രധാന വിഷയമാണ് ഉയർത്തുന്നതെന്ന് കോൺഗ്രസ് വക്താവ് ആർ.പി.എൻ. സിങ് പറഞ്ഞു. കോൺഗ്രസിെൻറ സഭാനേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ എന്നിവർ വിവിധ പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിന് പാർലമെൻറിൽ നടപടി മുന്നോട്ടുനീക്കുന്നത് ലളിതമല്ല. പ്രതിപക്ഷനീക്കത്തോട് ബി.ജെ.പി സഹകരിക്കണമെന്നില്ല. രാജ്യസഭയിൽ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരാൻ 50 പേരുടെയും ലോക്സഭയിൽ 100 പേരുടെയും ഒപ്പ് വേണം. അത് സഭാധ്യക്ഷന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. 

സ്വീകരിച്ചാൽ സഭാധ്യക്ഷൻ മൂന്നംഗ സമിതി രൂപവത്കരിക്കും. സുപ്രീംകോടതി ജഡ്ജി, ഒരു ഹൈകോടതി ചീഫ് ജസ്റ്റിസ്, പ്രമുഖ നിയമജ്ഞൻ എന്നിവർ ഉൾപ്പെട്ട സമിതി കുറ്റം ഏതൊക്കെയെന്ന് നിർണയിച്ച് അന്വേഷണം നടത്തും. കഴമ്പുണ്ടെന്നു കണ്ടാൽ ഇംപീച്ച്മെൻറ് പ്രമേയം ബന്ധപ്പെട്ട സഭ ചർച്ചക്കെടുക്കും. അത് പാസാകുന്ന മുറക്ക് അടുത്ത സഭയുടെ പരിഗണനക്ക് വിടും. പാർലമെൻറിെൻറ ഒറ്റ സമ്മേളനത്തിൽതന്നെ രണ്ടു സഭയും പാസാക്കണമെന്നാണ് ചട്ടം. 

അതേസമയം,  മുതിർന്ന ജഡ്ജിമാർ വാർത്തസമ്മേളനം നടത്തി രണ്ടാഴ്ച പിന്നിടുേമ്പാഴും അവർ ഉന്നയിച്ച വിഷയങ്ങൾ പരിഹാരഘട്ടത്തിേലക്ക് ഇനിയും കടന്നിട്ടില്ല. നാലു പേരുമായി ചീഫ് ജസ്റ്റിസ് രണ്ടുവട്ടം ഹ്രസ്വചർച്ച നടത്തിയിരുന്നു. എങ്കിലും ഉചിതമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് നീളുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresschief justicemalayalam newsDipak Mishrasupreme court
News Summary - Congress Has No Stand in Supreme Court Rift - India News
Next Story