കോൺഗ്രസ് പണഞെരുക്കത്തിൽ; തുറന്നുപറയാൻ മടിവേണ്ടെന്ന് തരൂർ
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികളെ സ്വന്തം കുടക്കീഴിൽ അണിനിരത്താൻ ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസ് പണഞെരുക്കത്തിൽ.
കഴിഞ്ഞ അഞ്ചുമാസമായി പല സംസ്ഥാനങ്ങളിലും പാർട്ടി ഒാഫിസുകളിലേക്ക് പണമയക്കാൻ കഴിഞ്ഞിട്ടില്ല. പിരിവ് കൂടുതൽ ഉൗർജിതമാക്കാനും ചെലവു നിയന്ത്രിക്കാനും എ.െഎ.സി.സി നിർദേശിച്ചിട്ടുണ്ട്. മോദി സർക്കാറിനെ കൈയയച്ചു സഹായിക്കുന്ന വ്യവസായികളാണ് കൂടുതലെന്നിരിക്കെ, അവർക്കിടയിൽനിന്ന് സംഭാവന തീർത്തും കുറവാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാർട്ടി നേരിട്ടത്. പ്രചാരണത്തിന് മുതിർന്ന നേതാക്കൾക്ക് വിമാന ടിക്കറ്റ് നൽകാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നാണ് ഉൾപാർട്ടി വർത്തമാനം. ബി.ജെ.പിയാകെട്ട, പണക്കൊഴുപ്പിെൻറ പ്രചാരണമാണ് നടത്തിയത്. കർണാടക തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കുവേണ്ടി കോൺഗ്രസ് ബക്കറ്റു പിരിവു നടത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും കോർപറേറ്റ് സംഭാവന കൂടുതൽ കിട്ടുന്നത് ബി.ജെ.പിക്കെന്ന് വ്യക്തം. എന്നാൽ, ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്നു വന്നാൽ കോർപറേറ്റുകൾ കോൺഗ്രസ് പക്ഷത്തേക്കു മാറും. അതാണ് വ്യവസായികളുടെ രീതി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി ചുരുങ്ങിയതിനിടയിൽ ബി.ജെ.പിക്ക് ഡൽഹിയിൽ നക്ഷത്ര സൗകര്യമുള്ള ആസ്ഥാനമായി.
കോൺഗ്രസിെൻറ പുതിയ ആസ്ഥാന നിർമാണം ഫണ്ടില്ലാതെ മരവിച്ചു നിൽക്കുകയാണ്. കോൺഗ്രസ് പണഞെരുക്കത്തിലാണെന്നുകേട്ട് അസ്വസ്ഥരാകേണ്ടതില്ലെന്ന് ശശി തരൂർ എം.പി ട്വിറ്ററിൽ പാർട്ടി പ്രവർത്തകരെ ഉപദേശിച്ചു. ബി.ജെ.പിയുടെ പണച്ചാക്കുകളെ നേരിടുന്നതിൽ സഹായിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.