Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lakshadweep
cancel
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിന്‍റെ...

ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്കാരവും നശിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ പുറത്താക്കണം -കോൺഗ്രസ്

text_fields
bookmark_border

ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് പ്രഫുൽ ഖോദ പട്ടേലിനെ ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ്. ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ 'പീഡിപ്പിക്കുകയും' ചെയ്യുകയാണ് പേട്ടലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നേരിട്ട് നിയമിച്ചത്. ഗുജറാത്തുകാരനാണദ്ദേഹം. അവിടുത്തെ മുൻ ആഭ്യന്തര മന്ത്രിയുമാണ്. സാധാരണഗതിയിൽ ഉന്നത ഉദ്യോഗസ്ഥരോ റിട്ട. ഉദ്യോഗസ്ഥരോ ആണ് കേന്ദ്ര ഭരണപ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാരായി നിയമിക്കപ്പെടാറ്. പേക്ഷ, ഇതാദ്യമായി ഒരു രാഷ്ട്രീയക്കാരൻ ആ പദവിയിൽ നിയമിക്കപ്പെട്ടിരിക്കുന്നു.'- മാക്കൻ ചൂണ്ടിക്കാട്ടി.

പ്രഫുൽ പേട്ടൽ ലക്ഷദ്വീപിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അമിത് ഷായുടെ ഉറ്റ സുഹൃത്താണയാൾ. ദ്വീപിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ അദ്ദേഹെത്ത ഉടൻ പിൻവലിക്കണം. ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഗുണ്ടാനിയമം ഉടൻ പിൻവലിക്കണമെന്നും മാക്കൻ ആവശ്യപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുത്ത പ്രഫുൽ പേട്ടൽ ജനാധിപത്യ രീതിയിൽ നിലവിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിെൻറ അധികാരങ്ങൾ എടുത്തുകളഞ്ഞ് അവ തന്‍റെ കീഴിലാക്കി. ഭരണനിർവഹണ സംവിധാനങ്ങളിൽനിന്ന് തദ്ദേശീയരെ പൂർണമായും ഒഴിവാക്കുന്നു. സർക്കാർ സർവിസിൽ ജോലിചെയ്തിരുന്ന ദ്വീപ് നിവാസികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. വിനോദസഞ്ചാര വികസനം നിർവഹിച്ചുവരുന്ന സൊസൈറ്റി ഫോർ പ്രമോഷൻ ഒാഫ് നേച്വർ ടൂറിസം ആൻഡ് സ്പോർട്സിനെ ഒഴിവാക്കി ലക്ഷദ്വീപിന് അനുഗുണമല്ലാത്ത, കുത്തക കമ്പനികളുടെ നിയന്ത്രണത്തിലെ വമ്പൻ ടൂറിസം പദ്ധതികൾ അണിയറയിൽ ഒരുക്കുകയാണ്.

ദ്വീപിലെ തദ്ദേശീയ പാലുൽപാദനം തടഞ്ഞ് ഡയറിഫാമുകൾ അടച്ചുപൂട്ടി കന്നുകാലികളെ ലേലം ചെയ്യാനും ഉത്തരവിട്ടു. ബീഫ് നിരോധനം നടപ്പാക്കുകയും സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽനിന്ന് മാംസാഹാരം ഒഴിവാക്കുകയും ചെയ്തു. മദ്യമുക്തമേഖലയായിരുന്ന ദ്വീപിൽ ടൂറിസം വികസനത്തിനെന്ന പേരിൽ മദ്യശാലകൾക്ക് അനുമതി നൽകിയിരിക്കുന്നു. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള പേട്ടലിന്‍റെ ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praful PatelCongressSave LakshadweepLakshadweep
News Summary - Congress demanded immediate removal of Lakshadweep administrator
Next Story