Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്കുകൾ സൂക്ഷിച്ച്...

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം; തരൂരിനോട് കോൺഗ്രസ് 

text_fields
bookmark_border
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം; തരൂരിനോട് കോൺഗ്രസ് 
cancel

ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിച്ചാൽ ഹിന്ദു പാകിസ്താനായി ഇന്ത്യ മാറുമെന്ന കോൺഗ്രസ് എം.പി ശശി തരൂരിെൻറ പ്രസ്താവന വിവാദമാക്കി ബി.ജെ.പി. പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ കോൺഗ്രസ് തരൂരിനെ ഉപദേശിച്ചു.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടന്ന ചടങ്ങിലായിരുന്നു തരൂരിെൻറ പരാമർശം. ബി.ജെ.പി വീണ്ടും വന്നാൽ പുതിയ ഭരണഘടന എഴുതും, അത് പാകിസ്താെൻറതുപോലെ ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കാത്ത ഒന്നായിരിക്കും. നമ്മുടെ ജനാധിപത്യ ഭരണഘടന നിലനിൽക്കില്ലെന്ന് തരൂർ അഭിപ്രായപ്പെട്ടു. ഹിന്ദുരാഷ്ട്ര തത്ത്വങ്ങളായിരിക്കും പുതിയ ഭരണഘടനയിൽ. മഹാത്മാ ഗാന്ധിയോ നെഹ്റുവോ പേട്ടലോ മൗലാന ആസാദോ വിഭാവനം ചെയ്തതിനു കടകവിരുദ്ധമായിരിക്കും അത്. 

തരൂർ നടത്തിയ പ്രസ്താവനക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു. ഇന്ത്യയെ പാകിസ്താനോട് തുലനപ്പെടുത്തുകയാണ് തരൂർ ചെയ്തത്. പാകിസ്താൻ ഉണ്ടാകാൻ കാരണം കോൺഗ്രസാണ്. എന്നിട്ടും, ഇന്ത്യെയയും ഇവിടത്തെ ഹിന്ദുക്കളെയും അവമതിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പക്ഷേ, തരൂർ വിട്ടില്ല. ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും ഹിന്ദുരാഷ്്ട്രമെന്ന ആശയം പാകിസ്താെൻറ കണ്ണാടി ബിംബമാണെന്ന് തരൂർ പറഞ്ഞു. മതമേധാവിത്ത രാഷ്ട്രമായാണ് പാകിസ്താൻ രൂപവത്കരിച്ചത്. ഇന്ത്യ ഒരിക്കലും അത് അംഗീകരിക്കുന്നില്ല. ജനസംഖ്യയിൽ കൂടുതലുള്ള മതത്തിന് മേധാവിത്തം നൽകാനാണ് അവരുടെ ശ്രമം. ന്യൂനപക്ഷങ്ങൾക്ക് കീഴാളസ്ഥാനമേ കിട്ടൂ. അതൊരു ഹിന്ദു പാകിസ്താനായിരിക്കും. താൻ പറഞ്ഞത് പുതിയ കാര്യമൊന്നുമല്ല. മുമ്പും പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസ് പറഞ്ഞുവെച്ചിട്ടുള്ളതാണ് താൻ ചൂണ്ടിക്കാട്ടുന്നത്. അതിെൻറ പേരിൽ േഖദം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം അവർ കൈവിട്ടുവെങ്കിൽ, അക്കാര്യമാണ് അവർ പറയേണ്ടത്.

ബി.ജെ.പിയുടെ വിദ്വേഷരാഷ്ട്രീയത്തെ തള്ളിപ്പറയുേമ്പാൾ എല്ലാ കോൺഗ്രസ് നേതാക്കളും വാക്കുകൾ സൂക്ഷിച്ച് തെരഞ്ഞെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല ഒാർമിപ്പിച്ചു. അസഹിഷ്ണുത വിതക്കാനും സൗഹാർദം തകർക്കാനുമാണ് മോദിസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ മൂല്യങ്ങൾ സാംസ്കാരികത ഉറപ്പുനൽകുന്നതാണ്. ഇക്കാര്യം എല്ലാവരും ഒാർക്കണമെന്നും സുർജേവാല കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressshashi tharoorHindu Pakistan
News Summary - Congress Cautions Shashi Tharoor Amid Row Over "Hindu Pakistan" Comment
Next Story