‘വികസനമൊന്നുമില്ലാതെ’ നൂറു ദിനം തികച്ച സർക്കാറിന് രാഹുലിെൻറ അഭിനന്ദനം
text_fieldsന്യൂഡൽഹി: ‘ഒരു വികസനവും നടപ്പാക്കാതെ’ നൂറു ദിവസം തികച്ചതിൽ മോദി സർക്കാറിനെ ‘അഭ ിനന്ദിച്ച്’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘ഒരു വികസനവുമില്ലാതെ 100 ദിവസം തികച്ച മോദി സർക്കാറിന് അഭിനന്ദനങ്ങൾ.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില ൂടെ, വിമർശനം ഉന്നയിക്കുന്ന മാധ്യമങ്ങളെ വരുതിയിലാക്കുന്ന കടുത്ത നടപടികളിലൂടെ, ന േതൃത്വത്തിെൻറയും ദിശാബോധത്തിെൻറയും അഭാവത്തിലൂടെ, രാജ്യത്തിെൻറ സമ്പദ്ഘടനയെ തകർത്തെറിഞ്ഞ പദ്ധതികളിലൂടെ കടന്നുപോന്ന നൂറു ദിനങ്ങൾ’’ -ഇതായിരുന്നു രാഹുലിെൻറ ട്വീറ്റ്.
ധിക്കാരം, അനിശ്ചിതത്വം, രാഷ്ട്രീയ കുടിപ്പക –വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: മോദി സർക്കാറിെൻറ നൂറു ദിവസത്തെ ഭരണത്തെ നിശിതമായി വിമർശിച്ച് കോൺഗ്രസ്. സാമ്പത്തിക മാന്ദ്യം, കശ്മീരിലെ സാഹചര്യം, അസമിലെ പൗരത്വപ്പട്ടിക, പ്രതിപക്ഷ നേതാക്കളെ അേന്വഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടൽ എന്നിവ ഉയർത്തിയാണ് വിമർശനം.
ധിക്കാരവും അനിശ്ചിതത്ത്വവും രാഷ്ട്രീയ കുടിപ്പകയുമാണ് ഈ സർക്കാറിെൻറ മുഖമുദ്ര. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച വൻ ഭൂരിപക്ഷം സാധാരണക്കാരന് ആശ്വാസം നൽകാനുള്ള അവസരമായിരുന്നുവെന്നും എന്നാൽ, വിപരീതമായാണ് കാര്യങ്ങൾ നീങ്ങിയതെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തി. പാവപ്പെട്ടവെൻറ പ്രയാസങ്ങൾ വർധിച്ചു. സർക്കാറിനെ അനകൂലിക്കുന്ന മാധ്യമങ്ങൾ കൂടുതൽ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സർക്കാറിന് നയമില്ല. ചെറുകിട വ്യാപാരികൾ കൂടുതൽ ദുരിതത്തിലാണ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും സി.ബി.ഐയെയും ദുരുപയോഗം ചെയ്യുന്നു.
സ്വന്തക്കാർക്കെതിരെ തെളിവുണ്ടായാലും അവരെ സംരക്ഷിക്കുന്നു. തെളിവില്ലെങ്കിലും പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടിയെടുക്കുകയാണെന്നും സിബൽ ആരോപിച്ചു. നിഷ്ഠുരം, അലങ്കോലം, അരാജകത്വം എന്നീ വാക്കുകളാണ് മോദി സർക്കാറിെൻറ നൂറുദിവസത്തെ ഭരണത്തെക്കുറിച്ച് വിശേഷിപ്പിക്കാനുള്ളതെന്ന് കോൺഗ്രസ് നേരത്തേ ട്വീറ്റ്ചെയ്തു. വാഹന നിർമാണ മേഖല വൻ പ്രതസന്ധി നേരിടുേമ്പാഴും രാജ്യത്തിെൻറ സമ്പദ്ഘടന ചൈനയെക്കാളും അമേരിക്കയെക്കാളും മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് സർക്കാർ ആവർത്തിക്കുന്നതെന്ന് കോൺഗ്രസ് ട്വീറ്റിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.