ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമം: ബി ശ്രീരാമലുവിെന അയോഗ്യനാക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കർണാടകയിലെ ബി.ജെ.പി സ്ഥാനാർഥി ബി. ശ്രീരാമലുവിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ബി.െജ.പിയെ വെട്ടിലാക്കി മുതിർന്ന നേതാവ് ശ്രീരാമലു ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അനധികൃത ഖനനക്കേസിൽ റെഡ്ഡി സഹോദരങ്ങൾക്ക് അനുകൂലമായ വിധി പ്രസ്താവിക്കുന്നതിന് വേണ്ടി ജഡ്ജിയുടെ മരുമകന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതിെൻറ ദൃശ്യങ്ങളാണ് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പുറത്തുവിട്ടത്. തുടർന്നാണ് കോൺഗ്രസ് പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
ശ്രീരാമലുവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിൽ നിന്നും വിലക്കണം. ചന്ദ്രശേഖരെൻറ ചാനലിലൂടെ ബി.ജെ.പി കർണാടകയിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീരാമലുവിെൻറതായി പുറത്തുവന്ന ദൃശ്യങ്ങളിലുള്ള മറ്റുള്ളവർക്കെതിരെയും കേസ് എടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ശ്രീരാമലുവും ജഡ്ജിയുടെ മരുമകൻ ശ്രീനിജനുമടക്കം നാലുപേരാണ് 2010ൽ ചിത്രീകരിച്ച വിഡിയോയിലുള്ളത്. അനധികൃത ഖനന കേസിെൻറ അനുകൂല വിധിക്കായി ശ്രീരാമലു ജഡ്ജിയുടെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ വിരമിക്കുന്നതിനു തലേദിവസമാണ് ഖനിക്കേസിൽ റെഡ്ഡി സഹോദരങ്ങളെ കുറ്റവിമുക്തരാക്കിയത്. എന്നാൽ വിഡിയോ വ്യാജമാണെന്നും വിശ്വസനീയമല്ലെന്നും ബിജെപി പ്രതികരിച്ചു.
If this is not Sriramulu, then who is? Open your eyes Amit Shah.
— Srivatsa (@srivatsayb) May 10, 2018
Your star Campaigner has been caught red handed along with Janaradhana Reddy bribing the Chief Justice of India. #ReddyStingBJPExposed pic.twitter.com/qkgKLAl2Ra
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.