സംസ്ഥാനത്ത് കമ്പോസ്റ്റബിൾ കാരി ബാഗുകൾ നിരോധിച്ചു
text_fieldsമലപ്പുറം: പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം ഉപയോഗിക്കാൻ അനുവാദം നൽകിയിരുന് ന കേമ്പാസ്റ്റബിൾ കാരിബാഗുകൾ സംസ്ഥാനത്ത് നിരോധിച്ചു. പരിസ്ഥിതി വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് തിങ്കളാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിപണി യിൽ വ്യാജ കേമ്പാസ്റ്റബിൾ കവറുകൾ വ്യാപകമായി ഇറങ്ങുന്നതിനാലാണ് നടപടി. 60-80 ദിവസം ദ്രവിക്കാൻ സമയമെടുക്കുന്ന കേമ്പാസ്റ്റബിൾ കവറുകൾ ചോളം, കരിമ്പ് ചണ്ടികൾ ഉപയോ ഗിച്ചാണ് നിർമിക്കുന്നത്.
ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് കാരി ബാഗ് നിരോധിച് ചശേഷം ബദലായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പട്ടിക സർക്കാർ രണ്ടുതവണ പുറത്തുവിട്ടിരുന്നു. അതിൽ കേമ്പാസ്റ്റബിൾ പ്ലാസ്റ്റിക് കാരി ബാഗുകൾ ഉൾപ്പെട്ടിരുന്നു. തുടർന്ന്, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികളിൽനിന്നുൾപ്പെടെ വ്യാപാരികൾ കവറുകൾ ഇറക്കി. 2019 നവംബർ 27െല ഉത്തരവ് പ്രകാരം കേമ്പാസ്റ്റബിൾ വസ്തുക്കൾ, പ്ലാസ്റ്റിക് വേസ്റ്റ് (മാനേജ്മെൻറ് ആൻഡ് ഹാൻഡ്ലിങ്) 2016 നിയമപ്രകാരം അനുവദനീയമാണ്. കവറിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ഐ.എസ് അല്ലെങ്കിൽ 17088:2008 ലേബൽ പതിച്ചിരിക്കണം.
കവറിൽ ക്യു.ആർ കോഡ് ഉൾപ്പെെട ആലേഖനവും ചെയ്യണം. പിഴ ചുമത്തുന്നില്ലെന്നും ഇവ ഉടൻ നീക്കണമെന്നും കാണിച്ച് ആരോഗ്യവകുപ്പ് അധികൃതർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിയുള്ള കമ്പനികൾക്ക് പി.എൽ.എ ആവരണമുള്ള കേമ്പാസ്റ്റബിൾ കപ്പുകൾ അനുവദനീയമാണ്. വലിയ കേമ്പാസ്റ്റബിൾ ബാഗുകൾക്കും (ഗാർബേജ്) അനുമതിയുണ്ട്.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കാനുള്ള മാനദണ്ഡങ്ങൾ:
- കേന്ദ്ര മാലിന്യ നിയന്ത്രണ ബോർഡിെൻറ സർട്ടിഫിക്കറ്റുള്ള കമ്പനിയുടെ ഉൽപന്നമാകണം.
- കമ്പനിയുടെ പൂർണ വിവരം, നിർമിക്കാൻ ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ, ഉൽപാദിപ്പിച്ച തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ, കാലാവധി എന്നിവ ഓരോ കവറിലെയും ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കണം.
- പൂർണമായും കേമ്പാസ്റ്റബിൾ പ്ലാസ്റ്റിക് ഉൽപന്നമാണ്’ എന്ന് കവറിൽ മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം.
- പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ഡൈകോമീഥെയിനിൽ ലയിക്കുന്നതാണെന്ന് പാക്കറ്റിൽ അടയാളപ്പെടുത്തണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.