Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽനിന്ന്...

കശ്മീരിൽനിന്ന് ഹരജികളുടെ പ്രവാഹം; രാഷ്ട്രപതിയുടെ ഉത്തരവിനും നിയമത്തിനുമെതിരെ ലോക്സഭാ എം.പിമാർ

text_fields
bookmark_border
കശ്മീരിൽനിന്ന് ഹരജികളുടെ പ്രവാഹം; രാഷ്ട്രപതിയുടെ ഉത്തരവിനും നിയമത്തിനുമെതിരെ ലോക്സഭാ എം.പിമാർ
cancel
ന്യൂഡൽഹി: രാഷ്ട്രപതിയുടെ ഉത്തരവിനും പാർലമെൻറിെൻറ നിയമ നിർമാണത്തിനും പിറകെ ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ സങ്കീർണമായതോടെ സുപ്രീംകോടതിയിൽ കശ്മീരിൽന ിന്നുള്ള ഹരജികളുടെ പ്രവാഹം.

രാഷ്ട്രപതിയുടെ ഉത്തരവിനും നിയമനിർമാണത്തിനു മെതിരെ ജമ്മു-കശ്മീരിലെ പ്രബല രാഷ്ട്രീയ കക്ഷിയായ നാഷനൽ കോൺഫറൻസും കശ്മീരി അ ഭിഭാഷകൻ ഷക്കീർ ശബീറും, മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ കശ്മീരിലെ പ്രമുഖ പ ത്രമായ കശ്മീർ ടൈംസിെൻറ എഡിറ്റർ അനുരാധ ഭാസിൻ, കർഫ്യൂവിൽ കുടുങ്ങിയ മാതാപിതാക ്കളെ കുറിച്ച വിവരങ്ങൾ ആരാഞ്ഞ് നിയമ വിദ്യാർഥി മുഹമ്മദ് അലീം സയ്യിദ് എന്നിവരാണ് സുപ്രീംകോടതിയിലെത്തിയത്.

ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ര ാഷ്ട്രപതിയുടെ രണ്ട് ഉത്തരവുകളും സംസ്ഥാനം വിഭജിച്ച് പാർലമെൻറ് പാസാക്കിയ ബില്ലും ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് സമർപ്പിച്ച ഹരജിയിൽ ചോദ്യംചെയ്തു. ഭരണഘടനയുടെ 370(1) റദ്ദാക്കുകയും 35എ വകുപ്പ് ഫലത്തിൽ അസാധുവാക്കുകയും ചെയ്യുന്ന രാഷ്ട്രപതിയുടെ ഉത്തരവുകൾ ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വിവാദ പൊതുതാൽപര്യ വ്യവഹാരികളായ മനോഹർ ലാൽ ശർമയും തഹ്സീൻ പുനാവാലയും സമർപ്പിച്ച കശ്മീർ ഹരജികൾ അടിയന്തരമായി കേൾക്കില്ല എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് രാഷ്ട്രപതിയുടെ ഉത്തരവ് െഎക്യരാഷ്ട്ര സഭ റദ്ദാക്കുമോ എന്ന് പരിഹാസത്തോടെ ചോദിക്കുകയും ചെയ്തിരുന്നു. ഇരുവരും വളരെ തിരക്കിട്ട് സമർപ്പിച്ച ഹരജികൾ സർക്കാറിന് അനുകൂലമായി കേസ് അട്ടിമറിക്കാനാണെന്ന് പല കോണുകളിൽനിന്നും ആക്ഷേപങ്ങളുയർന്നിരുന്നു.

സ്വന്തം മാതാപിതാക്കളെ കുറിച്ച വിവരം തേടി നിയമവിദ്യാർഥി
ജാമിഅ മില്ലിയ ഇസ്ലാമിയയിൽനിന്ന് നിയമബിരുദം നേടി ഡൽഹിയിൽ അഭിഭാഷകനൊപ്പം പ്രാക്ടീസ് ചെയ്യുന്ന മുഹമ്മദ് അലീം സയ്യിദ് ആഗസ്റ്റ് നാലിന് രാത്രിക്കു ശേഷം തെൻറ മാതാപിതാക്കളെ കുറിച്ചുള്ള ഒരു വിവരവുമില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
സംസ്ഥാനമൊന്നടങ്കം കർഫ്യൂവിലാക്കി ഇൻറർനെറ്റും വാർത്താവിനിമയ സംവിധാനങ്ങളും ഒന്നടങ്കം നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് അനന്ത്നാഗ് സ്വദേശിയായ സയ്യിദ് ഹരജിയിൽ ബോധിപ്പിച്ചു. തെൻറ മാതാപിതാക്കളെയും കശ്മീർ താഴ്വരയൊന്നാകെയും തടങ്കലിൽവെക്കാൻ അധികാരമില്ല. കശ്മീരിൽ ഇതിന് മുമ്പും വാർത്താവിനിമയത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും ലാൻഡ് ഫോണുകളും ടി.വികളും ഒന്നടങ്കം അടച്ചുപൂട്ടിയത് ഇതാദ്യമാണ്. ജമ്മു-കശ്മീർ ഹൈകോടതിയെ സമീപിക്കാൻ കഴിയാത്തതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹരജിയിലുണ്ട്.

വിഭജനം ഭരണഘടന വിരുദ്ധം -എം.പിമാർ
നാഷനൽ കോൺഫറൻസിെൻറ ലോക്സഭ എം.പിമാരായ ഹസ്നൈൻ മസൂദിയും മുഹമ്മദ് അക്ബർ ലോണും സമർപ്പിച്ച ഹരജിയിൽ ജമ്മു-കശ്മീർ ഭരണഘടന സഭയെ നിയമസഭക്കും സർക്കാറിനെ ഗവർണർക്കും തുല്യമാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ബോധിപ്പിച്ചു. ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമായി തരംതാഴ്ത്താൻ ഭരണഘടനയുടെ ഫെഡറൽ സംവിധാനം കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നില്ല. അതിനാൽ ജമ്മു-കശ്മീർ വിഭജിച്ച നിയമനിർമാണവും ഭരണഘടന വിരുദ്ധമാണ്.

രാഷ്ട്രപതി ഇല്ലാത്ത അധികാരം പ്രയോഗിച്ചതിനെതിരെ അഭിഭാഷകൻ
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370 (1) വകുപ്പ് റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറെപ്പടുവിച്ച ഉത്തരവ് കശ്മീരിൽനിന്നുള്ള അഭിഭാഷകൻ ശാകിർ ശബീറിെൻറ ഹരജിയിൽ ചോദ്യംചെയ്തു.
ഭരണഘടനാപരമായി അധികാരമില്ലാത്ത നടപടിയാണ് രാംനാഥ് കോവിന്ദിെൻറ ഭാഗത്തുനിന്നുണ്ടായത്. ഭരണഘടനയുടെ 370 (1) വകുപ്പ് റദ്ദാക്കാൻ അതേ വകുപ്പ് ഉപയോഗിച്ചത് വിചിത്ര നടപടിയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങൾക്ക് വിലങ്ങിട്ടതിനെതിരെ കശ്മീർ ടൈംസ് എക്സി. എഡിറ്റർ
ന്യൂഡൽഹി: റിപ്പോർട്ടർമാർക്കും േഫാേട്ടാഗ്രാഫർമാർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ഇൻറർനെറ്റും വാർത്താ വിനിമയ സംവിധാനങ്ങളും അടച്ചുപൂട്ടുകയും ചെയ്ത് ജമ്മു-കശ്മീരിൽ മാധ്യമ പ്രവർത്തനം തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ നൽകിയ ഹരജിയിൽ വ്യക്തമാക്കി. ഇതുമൂലം തെൻറ പത്രത്തിെൻറ കശ്മീർ എഡിഷൻ അച്ചടിക്കാനും പുറത്തിറക്കാനും കഴിയുന്നില്ലെന്നും അഡ്വ. വൃന്ദ ഗ്രോവർ മുഖേന സമർപ്പിച്ച ഹരജിയിൽ അവർ ബോധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKashmir turmoil
News Summary - complaints from kashmir-india news
Next Story