Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരോധനാജ്ഞ...

നിരോധനാജ്ഞ ലംഘിച്ചും അക്രമം, ഭട്പാര സംഘർഷഭരിതം

text_fields
bookmark_border
bhatpura
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന ഭട്പാരയിൽ അക്രമം തുടര ുന്നു. തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷത്തിൽ വ്യാഴാഴ്ച രണ്ടുപേർ കൊല്ലപ്പെടുകയു ം ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭട്പാരയിൽ നിരോധനാജ്ഞ ലംഘിച്ച് ശനിയാ ഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. നാടൻ ബോബെറിഞ്ഞും കല്ലെറിഞ്ഞും അക്രമാസക്തരായ ജനക് കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. അക്രമസംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കുണ്ട്.

കൊൽക്കത്തയിൽനിന്ന് 30 കി.മീറ്റർ മാത്രം അകലെ ഭട്പാരയിൽ കൊലപാതകങ്ങളടക്കം രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്നത് ബി.ജെ.പി അടക്കമുള്ള പാർട്ടികൾ ആയുധമാക്കുകയാണ്.
കഴിഞ്ഞദിവസങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര നേതൃത്വത്തിെൻറ നിർദേശപ്രകാരം മൂന്നംഗ ബി.ജെ.പി പ്രതിനിധിസംഘം സന്ദർശനം നടത്തി മടങ്ങിയതിനുപിന്നാലെയാണ് ശനിയാഴ്ച സംഘർഷമുണ്ടായത്. മുൻ കേന്ദ്രമന്ത്രി എസ്.എസ്. അഹ്ലുവാലിയയും എം.പിമാരായ സത്യപാൽ സിങ്ങും ബി.ഡി. റാമുമാണ് നോർത്ത് 24 പർഗാന ജില്ലയിൽ ഉൾെപ്പട്ട ഭട്പാരയിലെത്തിയത്. ബംഗാളിലെ പാർട്ടി നേതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ വസതികൾ ഇവർ സന്ദർശിച്ചു. മേഖലയിലെ സംഘർഷം സംബന്ധിച്ച് പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് റിപ്പോർട്ട് നൽകുമെന്ന് അഹ്ലുവാലിയ പറഞ്ഞു. കോൺഗ്രസ്, സി.പി.എം നേതാക്കളും കഴിഞ്ഞ ദിവസം ഭട്പാര മേഖലയിൽ സന്ദർശനം നടത്തിയിരുന്നു.

തൃണമൂൽ കോൺഗ്രസിെൻറ ശക്തികേന്ദ്രമായ ഭട്പാരയിൽ തെരഞ്ഞെടുപ്പിന് ശേഷമാണ് അക്രമസംഭവങ്ങൾ തുടർക്കഥയായത്. തൃണമൂൽ എം.എൽ.എയായിരുന്ന അർജുൻ സിങ് പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്ന് പാർലമെൻറ് തെരെഞ്ഞടുപ്പിൽ മത്സരിക്കുകയായിരുന്നു. ഭട്പാര ഉൾപ്പെട്ട ബാരക്പുർ മണ്ഡലത്തിൽനിന്ന് അർജുൻ സിജ് വിജയിക്കുകയും ചെയ്തു. ഭട്പാര അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ അർജുൻ സിങ്ങിെൻറ മകൻ പവൻ സിങ്ങും വിജയിച്ചതോടെ ഫലപ്രഖ്യാപനം നടന്ന േമയ് 23നു േശഷം ഇരു പാർട്ടികൾക്കുമിടയിലെ വൈരം മൂർച്ഛിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBhatpara
News Summary - Clashes Again In Bengal's Bhatpara Soon After BJP Team's Visit-india news
Next Story