പൗരത്വ ബിൽ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധച്ചൂട്
text_fieldsകൊഹിമ: ലോക്സഭ പാസാക്കിയ പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ് രതിഷേധം കനക്കുന്നു. മണിപ്പൂരിലും നാഗാലാൻഡിലും പൊതുജന സംഘടനകൾ പ്രഖ്യാപിച്ച ബന് ദിൽ ജനജീവിതം സ്തംഭിച്ചു. മണിപ്പൂരിലെ ഖൈറംബാൻഡിൽ റോഡ് ഉപരോധിച്ചവരും പൊലീസു മായുണ്ടായ സംഘർഷത്തിൽ ആറു സ്ത്രീകൾക്ക് പരിക്കേറ്റു.
മണിപ്പൂർ ജനകീയ സഖ്യം പ്രഖ്യാപിച്ച 36 മണിക്കൂർ ബന്ദിലാണ് സംസ്ഥാനത്ത് അക്രമം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ബന്ദിനെ തുടർന്ന് റോഡ് ഗതാഗതം നിലച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. പ്രത്യേക സാഹചര്യം പരിഗണിച്ച് മേഖലയിലുടനീളം സുരക്ഷ സേനയെ വിന്യസിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രേത്യക വകുപ്പില്ലെങ്കിൽ പൗരത്വ ബില്ലിന് പിന്തുണ നൽകില്ലെന്ന് ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എൻ. ബൈറൺ സിങ് പറഞ്ഞു. നാഗാലാൻഡിൽ ജനകീയ സംഘടനകളുടെ കൂട്ടായ്മയായ നാഗാലാൻഡ് ഗാവുൻ ബുർഹാസ് ഫെഡറേഷൻ (എൻ.ജി. ബി.എഫ്) തിങ്കളാഴ്ച നടത്തിയ 10 മണിക്കൂർ ബന്ദിൽ സംസ്ഥാനം സ്തംഭിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകൾ അടഞ്ഞുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.