പൗരത്വ ബില്ലിൽ ബി.ജെ.പി തലയൂരി; എവിടെയും പോയില്ല എ.ജി.പി
text_fieldsപൗരത്വ ബില്ലിൽ കലങ്ങിമറിഞ്ഞ അസം ശാന്തമായതും ബി.ജെ.പിക്കും അസമികൾക്കുമിടയിലുണ് ടായ അകലം കുറഞ്ഞതും വളരെ പെെട്ടന്നായിരുന്നു. അയൽരാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ല ിംകളല്ലാത്ത കുടിയേറ്റക്കാർക്കെല്ലം ഇന്ത്യൻ പൗരത്വം നൽകാനുള്ള ബി.ജെ.പിയുടെ രാഷ്ട ്രീയ അജണ്ടക്കെതിരെയായിരുന്നു മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം അസം ഇള കിമറിഞ്ഞത്. പൗരത്വബിൽ ലോക്സഭ പാസാക്കിയതോടെ തദ്ദേശീയരായ വിഭാഗങ്ങളുടെ പ്രതി ഷേധത്തിൽ അസമിലെ എൻ.ഡി.എ ഘടകകക്ഷിയായ അസം ഗണ പരിഷത്ത് (എ.ജി.പി) ബി.ജെ.പിയുമായുള്ള ബന ്ധം വേർപ്പെടുത്തി. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനത്തിന് വന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിക്കും അസമികളുടെ പ്രതിഷേധത്തിെൻറ കരിെങ്കാടി നേരിൽ കാേണണ്ടി വന്നു. പൗരത്വ ബിൽ പാസാക്കുന്നതിലൂടെ അസമിലേക്ക് കുടിയേറിയ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗര ത്വം ലഭിക്കുമെന്ന ഭീതിയായിരുന്നു അസമികളുടെ പ്രതിഷേധത്തിന് പിന്നിൽ.
രാജീവ് ഗാന്ധിയുണ്ടാക്കിയ അസം ഉടമ്പടി പ്രകാരം അസമിലെ ‘വിദേശി’കളെ കണ്ടെത്താനുള്ള ദേശീയ പൗരത്വ പട്ടിക പ്രക്രിയയിൽ 40 ലക്ഷം അസമികൾ പുറത്തുനിൽക്കുേമ്പാഴായിരുന്നു പൗരത്വ ബിൽ പാസാക്കിയെടുക്കാൻ ബി.ജെ.പി ധിറുതി കാണിച്ചത്. പട്ടികയിൽനിന്ന് പുറത്താകുന്ന ബംഗാളി കുടിയേറ്റ ഹിന്ദുക്കൾക്ക് പൗരത്വബില്ലിലൂടെ അംഗീകാരം നൽകാനുള്ള നീക്കത്തിനെതിരെ നേരത്തേ വംശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയെൻറ(ആസു) നേതൃത്വത്തിൽ തന്നെയായിരുന്നു പ്രതിഷേധം. അസമിന് പുറമെ മേഘാലയ അടക്കം എൻ.ഡി.എ സഖ്യകക്ഷികൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങൾ തങ്ങൾക്കെതിരെ തിരിഞ്ഞതോടെ ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പരിഗണനക്ക് വെക്കാതെ തലയൂരുകയാണ് ബി.ജെ.പി പിന്നീട് ചെയ്തത്.
അതോെട പ്രക്ഷോഭം അവസാനിക്കുകയും ബി.ജെ.പിക്കെതിരെ തിരിഞ്ഞ അസംഗണപരിഷത്ത് മുന്നണിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അസമിലെ ആകെയുള്ള 14 സീറ്റുകളിൽ കേവലം മൂന്നു സീറ്റ് കൊണ്ട് എ.ജി.പി തൃപ്തിപ്പെട്ടത് സംഘടനാ സ്ഥാപകനും മുൻ അസം മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മൊഹന്ത അംഗീകരിച്ചിട്ടില്ല.
ബി.ജെ.പിയുമായുള്ള ബന്ധത്തെ പരസ്യമായി എതിർത്ത് അദ്ദേഹം രംഗത്തുണ്ടെങ്കിലും പൗരത്വ പ്രക്ഷോഭം നയിച്ച ‘ആസു’വിെൻറ പിന്തുണ പോലും അദ്ദേഹത്തിനില്ല. അസമീസ് വംശീയതയിലൂടെ തങ്ങൾ ഉണ്ടാക്കിയ വോട്ടുബാങ്ക് ബംഗാളി മുസ്ലിം വിരുദ്ധതയിലൂടെ ബി.ജെ.പിയിലേക്ക് ഒലിച്ചുപോയെന്ന യാഥാർഥ്യമാണ് അവർക്ക് മുന്നിൽ കീഴടങ്ങുന്നതിനെതിരായ നിലപാടിന് മൊഹന്തയെ പ്രേരിപ്പിക്കുന്നത്്.
അസമിലൂടെ വടക്കു കിഴക്ക്
അസമിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിൽ പിന്നെ ആ അധികാരം ഉപയോഗിച്ചാണ് മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒെന്നാന്നായി എൻ.ഡി.എ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ അമിത് ഷാക്ക് കഴിഞ്ഞത്. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയിലെത്തിയ മുതിർന്ന മുൻ കോൺഗ്രസ് നേതാവ് ഹേമന്ത ബിശ്വ ശർമയെയാണ് അതിനായി അമിത് ഷാ ഉപയോഗപ്പെടുത്തിയത്.
പശുവിെൻറ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്ന സംഘ്പരിവാറിനോട് പുറംതിരിഞ്ഞുനിൽക്കുന്ന ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളെപോലും ബി.ജെ.പിക്കൊപ്പം നിർത്താനായി എൻ.ഡി.എക്കു പകരം നോർത്ത് ഇൗസ്റ്റ് ഡമോക്രാറ്റിക് അലയൻസ്(എൻ.ഇ.ഡി.എ) എന്ന പ്രത്യേക മുന്നണി സംവിധാനമുണ്ടാക്കിയത് ഇൗ അസം നേതാവാണ്. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ആണ് അതിെൻറ അധ്യക്ഷൻ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കൂടെ നിർത്തലും അസമിലെ രാഷ്ട്രീയ ആധിപത്യവും ബി.ജെ.പിക്ക് അനിവാര്യമായതു കൊണ്ടാണ് പൗരത്വബിൽ പാതിവഴിയിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 25 നേതാക്കളെങ്കിലും ടിക്കറ്റ് കിട്ടില്ലെന്നു കണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചിട്ടുണ്ട്.
സഖ്യത്തിന് പാങ്ങില്ലാതെ കോൺഗ്രസ്
മറുഭാഗത്ത് അസം ഗണപരിഷത്ത് ബി.െജ.പിയുമായി ഉടക്കിനിന്ന നാളുകളിൽ അവരുമായി സഖ്യമുണ്ടാക്കാൻ ഒരു ശ്രമവും കോൺഗ്രസ് നടത്താതിരുന്നതുകൊണ്ടാണ് ആ പാർട്ടി എൻ.ഡി.എയിലേക്ക് തിരിച്ചുപോയത്. കോൺഗ്രസിെൻറ സ്വന്തം കോട്ടകളായിരുന്ന വടക്കൻ അസമിലെയും കിഴക്കൻ അസമിലെയും തേയിലത്തോട്ടങ്ങളിൽ അതിനു മുേമ്പ ബി.െജ.പി പിടിമുറുക്കിയിരുന്നു.
ഒറ്റപ്പെട്ട അവസ്ഥയിലുള്ള കോൺഗ്രസിന് ബദ്റുദ്ദീൻ അജ്മലിെൻറ ഒാൾ ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രൻറുമായി പോലും (എ.െഎ.യു.ഡി.എഫ്)സഖ്യമുണ്ടാക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ്. ബംഗാളി മുസ്ലിംകൾക്കെതിരെ ബി.ജെ.പി സൃഷ്ടിച്ച വികാരം എ.െഎ.യു.ഡി.എഫുമായി സഖ്യത്തിലേർെപ്പട്ടാൽ തങ്ങൾക്കും എതിരാകുമെന്ന ഭയം കഴിഞ്ഞ തവണത്തേതുപോലെ ഇൗ തെരഞ്ഞെടുപ്പിലും കോൺഗ്രസിനുണ്ട്. എന്നിട്ടും കഴിഞ്ഞ തവണ എ.െഎ.യു.ഡി.എഫ് വിജയിച്ച ബംഗാളി മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മണ്ഡലങ്ങളിലാണ് കോൺഗ്രസിെൻറ പ്രതീക്ഷ എന്നതാണ് വിരോധാഭാസം.
കഴിഞ്ഞ ലോക്സഭയിൽ തങ്ങൾ വിജയിച്ച ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങൾ ബി.ജെ.പി പിടിച്ചാലും എ.െഎ.യു.ഡി.എഫ് പിടിച്ച ധുബ്രി, ബാർപെട്ട, കരീംഗഞ്ച് പോലുള്ള മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങൾ പിടിക്കാമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.
ബി.ജെ.പിയുടെ വഴി
ഏപ്രില്‍ 11, 18, 23 തീയതികളിലായി മൂന്നു ഘട്ടങ്ങളിലായാണ് അസം തെരഞ്ഞെടുപ്പ്. 2009ല്‍ അസമില്‍ 13 എം.പിമാരുണ്ടായിരുന്ന കോൺഗ്രസിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് എട്ടായി ചുരുങ്ങി. ബി.ജെ.പിയാകെട്ട തങ്ങളുടെ സീറ്റുകളുടെ എണ്ണം നാലില്‍ നിന്ന് എട്ടാക്കി വര്‍ധിപ്പിച്ചപ്പോള്‍ ഒരു സീറ്റുണ്ടായിരുന്ന അസം ഗണ പരിഷത്തിന് ഒന്നും ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ജി.പിയുമായി സഖ്യത്തിൽ മത്സരിച്ച ബി.ജെ.പി അസമിൽ ഒറ്റക്ക് ഭൂരിപക്ഷത്തിൽ തന്നെ അധികാരത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.