പൗരത്വ ഭേദഗതി ബിൽ ദ്വിരാഷ്ട്രവാദം –യോഗേന്ദ്ര യാദവ്
text_fieldsന്യൂഡൽഹി: സവർക്കറും ജിന്നയും ഉന്നയിച്ച ദ്വിരാഷ്്ട്രവാദമാണ് പൗരത്വ ഭേദഗതി ബിൽ എന്നും ഇന്ത്യയുടെ ചരിത്രം മാറ്റുന്ന നിയമനിർമാണമാകും അതെന്നും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിെൻറ മുന്നറിയിപ്പ്. പൗരത്വത്തിെൻറ സ്വഭാവം മതപരമാക്കുന്ന ബിൽ പാസായാൽ പിന്നെ ഇന്ത്യ ജനാധിപത്യ രാജ്യമായിരിക്കില്ല. പൗരത്വ ഭേദഗതി ബില്ലിനും പൗരത്വ പട്ടികക്കുമെതിരെ ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുകയാണെന്ന് ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ യാദവ് പറഞ്ഞു. ഇത് ഭരണഘടനക്കും അതിെൻറ ആമുഖത്തിനും 14ാം അനുഛേദത്തിനുമെതിരാണ്. അതിലേറെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ ചൈതന്യത്തിനെതിരാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു നിയമം നിശ്ചിത മതക്കാർക്കു വേണ്ടി വാതിൽ തുറന്നുവെക്കുമെന്നും മറ്റുള്ളവർക്ക് വേണ്ടി തുറക്കിെല്ലന്നുമാണ് പറയുന്നത്.
മൂന്ന് രാജ്യങ്ങളെ മാത്രമാണ് ഇൗ ബില്ലിൽ പറയുന്നത്. ശ്രീലങ്കയും നേപ്പാളും ഭൂട്ടാനും ബർമയുമില്ല. അതിൽ മുസ്ലിംകളെ ഒഴിച്ച് എല്ലാ മതക്കാരെയും ഇൗ രാജ്യം സ്വീകരിക്കുമെന്ന് പറയുന്നു. തങ്ങൾ അയൽരാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നവരെ സ്വീകരിക്കുമെന്നാണ് ഇവർ പറയുന്നത്. എങ്കിൽ പൗരത്വ ഭേദഗതി ബില്ലിൽ അതെഴുതിവെക്കാൻ അദ്ദേഹം ബി.ജെ.പിയെ വെല്ലുവിളിച്ചു. എന്നിട്ട് പാകിസ്താനിലെ അഹ്മദിയാക്കൾക്കും ശ്രീലങ്കയിൽനിന്നുള്ള ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമായ ന്യൂനപക്ഷങ്ങൾക്കും അഭയം നൽകണം. അതല്ല, ചിലർക്ക് പ്രവേശനം നൽകില്ല എന്നാണെങ്കിൽ എല്ലാവർക്കും വഴിയടക്കണം.
മറ്റുള്ളവർ വോട്ട്ബാങ്ക് രാഷ്്ട്രീയം കളിക്കുന്നുവെന്നും പ്രീണനം നടത്തുന്നുവെന്നും ആരോപിക്കാറുള്ള ബി.ജെ.പിയാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ട് വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നത്. അസം പൗരത്വ പട്ടിക പോലെയാണ് രാജ്യമൊട്ടുക്കും വരാൻ പോകുന്ന പൗരത്വ പട്ടികയെന്ന് കരുതരുത്. പൗരത്വ ഭേദഗതി ബില്ലിൽനിന്ന് ആറാം ഷെഡ്യൂളിൽപ്പെട്ട പ്രദേശങ്ങളെ പുറത്തുനിർത്തിയതുകൊണ്ട് അസമിലെ പ്രശ്നം തീരില്ലെന്നും യാദവ് ഒാർമിപ്പിച്ചു. ഉമർ ഖാലിദ്, നദീം ഖാൻ, ഖാലിദ് സൈഫി, കോൺഗ്രസ് എം.പി ജാവേദ് അലി, ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, െഎസ പ്രസിഡൻറ് എൻ. സായ് ബാലാജി, ഫ്രറ്റേണിറ്റി നേതാവ് അഫ്രീൻ ഫാത്തിമ, സമാജ്വാദി പാർട്ടി നേതാവ് മൻമോഹൻ ഗാമ, അലീഗഢ് സ്റ്റുഡൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി ഹുൈസഫ റാശിദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.