അലിഗഢിൽ റെഡ് അലർട്ട്; സുരക്ഷക്ക് കൂടുതൽ സേന
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അലിഗഢിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാർഥനക്കായി പള്ളികളിലെത്തുന്നവർ സംഘടിക്കാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷൺ സിങ്ങാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടാതെ 10 കമ്പനി പി.എ.സി സേനയെയും നാലു കമ്പനി ദ്യുത കർമ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്.
വടക്ക് കിഴക്കൻ ഡൽഹിയിൽ നിരീക്ഷണത്തിനായി പൊലീസ് അഞ്ച് ഡ്രോൺ കാമറകൾ വിന്യസിച്ചു. പൊലീസ് ഇവിടെ ഫ്ലാഗ് മാർച്ചും നടത്തി. അലിഗഢ് ഉൾപ്പെടെ ഡൽഹിയിലെ 14 പൊലീസ് സ്റ്റേഷൻ പരിധികളിൽ 12ലും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.
മനുഷ്യവിഭവ മന്ത്രാലയം ഓഫീസ് പ്രവർത്തിക്കുന്ന ശാസ്ത്രി ഭവന് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശാസ്ത്രി ഭവൻ പരിസരത്ത് പൊലീസ് ബാരികേഡുകൾ നിരത്തി.
ജുമാ മസ്ജിദിൽ നിന്നും ജന്ദർ മന്ദറിലേക്ക് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിെൻറ നേതൃത്വത്തിൽ നടക്കാനിരുന്ന പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.