ശബരിമല യുവതീ പ്രവേശനത്തിന് കോടതി കയറിയ പ്രേരണ കുമാരിയും ചൗക്കീദാർ
text_fieldsഒടുവിൽ പ്രേരണ കുമാരിയും ‘ചൗക്കീദാറായി. ശബരിമല യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ ്രീംകോടതിയിൽ കേസ് നൽകിയ പ്രേരണ കുമാരിയാണ് ട്വീറ്ററിൽ ചൗക്കീദാർ പ്രേരണ കുമാരി യായി പ്രത്യക്ഷെപ്പട്ട് ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമായി വോട്ടർഭ്യർഥന നടത്തു ന്നത്. 12 വർഷം സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തിനായി കേസ് നൽകിയ അഞ്ചു യുവതികളിൽ ഒരാളായ പ്രേരണ കുമാരി ട്വിറ്ററിൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും വോട്ടഭ്യർഥിച്ച് ബി.െജ.പി പതാകയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന പ്രേരണയുടെ ട്വിറ്റർ പേജിൽ ബി.ജെ.പി ലീഗൽ സെല്ലിെൻറ സുപ്രീംകോടതി യൂനിറ്റ് സെക്രട്ടറി, ബി.ജെ.പിയുടെ പോഷകസംഘടനയായ പൂർവാഞ്ചൽ മോർച്ചയുടെ ഔദ്യോഗിക വക്താവ് എന്നീ പദവികൾ വഹിക്കുന്നതായും പങ്കുെവച്ചിട്ടുണ്ട്.
പ്രേരണക്ക് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ വിശദീകരണം. ശബരിമല കേസ് നൽകിയത് സംഘ്പരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ ബി.ജെ.പി. കാണിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പ്രേരണയുടെ ട്വിറ്റർ പേജ് അടക്കം പങ്കുവെച്ചാണ് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.