Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോൾവാൾക്കറുടെ...

ഗോൾവാൾക്കറുടെ വിചാരധാരക്കെതിരെ പോരാടി ചിരാഗ് പിതാവിന്‍റെ പൈതൃകം സംരക്ഷിക്കണം -തേജസ്വി യാദവ്

text_fields
bookmark_border
NDA victory in Bihar because of Modi: Chirag Paswan
cancel

പാറ്റ്ന: എൽ‌.ജെ.‌പി (ലോക് ജനശക്തി പാർട്ടി) നേതാവായ രാം വിലാസ് പാസ്വാന്‍റെ പൈതൃകം സംരക്ഷിക്കാൻ മകൻ ചിരാഗ് പാസ്വാൻ ആർ.എസ്.എസിനും ഗോൾവാൾക്കറുടെ വിചാരധാരക്കുമെതിരെ പോരാടണമെന്ന് ആർ‌ജെ‌ഡി (രാഷ്ട്രീയ ജനതാദൾ) നേതാവ് തേജസ്വി യാദവ്. എൻ.ഡി.എ സഖ്യകക്ഷിയായ എൽ‌.ജെ.‌പിയോട് ബി.ജെ.പി കാണിക്കുന്ന അവഗണനക്കെതിരെ ചിരാഗ് ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്ന സാഹചര്യത്തിലാണ് തേജസ്വിയുടെ പ്രസ്താവന.

അധികാരം ലഭിക്കാൻ ബി.ജെ.പി തങ്ങളുടെ ഘടകകക്ഷികളെ പിഴിഞ്ഞെടുത്ത് ഉപയോഗിക്കുകയും ലഭിച്ച ശേഷം വലിച്ചെറിയുകയുമാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. എൽ‌.ജെ.‌പിയുടെ നേതൃത്വം പിടിച്ചടക്കാൻ ചിരാഗിന്‍റെ അമ്മാവൻ പശുപതി കുമാർ പരാസ് നടത്തുന്ന അധികാരവടംവലിയിൽ ബിജെപിയുടെ പങ്കാളിത്തത്തിൽ ചിരാഗ് അസ്വസ്ഥനാണ്. ഈ സാഹചര്യത്തിൽ, രാഷ്ട്രീയ ജനതാദളുമായി അടുക്കുന്നതിെൻറ സൂചന ചിരാഗ് പാസ്വാൻ കഴിഞ്ഞദിവസം നൽകിയിരുന്നു. 


'തേജസ്വി എനിക്ക് ഇളയ സഹോദരനെ പോലെ'

'എെൻറ പിതാവും ലാലുജിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ എനിക്ക് കുട്ടിക്കാലം മുതൽ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അവൻ എനിക്ക് ഇളയ സഹോദരനെ പോലെയാണ്. ബിഹാറിൽ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് സഖ്യ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും' - എന്നാണ് ചിരാഗ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനുള്ള പ്രതികരണമായാണ്, ആർ.എസ്.എസിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ തേജസ്വിയുടെ ആഹ്വാനം.


കേന്ദ്രത്തിൽ എൻ.ഡി.എയുടെ ഭാഗമായ എൽ.ജെ.പി ബിഹാറിൽ ഭരണം കൈയാളുന്ന ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനൊപ്പമില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സഖ്യം ഉപേക്ഷിച്ച ചിരാഗ് ഒറ്റക്കായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിതീഷിനെതിരെ വോട്ട് ചെയ്യാൻ അഭ്യർഥിച്ച ചിരാഗ് പക്ഷേ ബി.ജെ.പിയെ പിന്തുണച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ എൽ.ജെ.പിക്ക് ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്.

ജെ.ഡി.യുവിനെ ഇല്ലാതാക്കി ബി.ജെ.പിക്ക് കൂടുതൽ സീറ്റ് നേടിക്കൊടുക്കുകയായിരുന്നു തെൻറ ലക്ഷ്യമെന്നും 2025ൽ എൽ.ജെ.പി നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ചിരാഗ് പറഞ്ഞത്.

പാർട്ടിയിൽ പിതാവിെൻറ സഹോദരൻ പശുപതി പരാസുമായുള്ള അധികാര വടംവലി രൂക്ഷമായതിന് പിറകേ ബി.ജെ.പി തനിക്കൊപ്പമാണോ അതോ ജെ.ഡി.യുവിനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് ചിരാഗ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ആദ്യം എൽ.ജെ.പി എം.പിമാർ ചിരാഗിനെ മാറ്റി പാർട്ടി സ്ഥാപകൻ രാം വിലാസ് പാസ്വാെൻറ സഹോദരൻ പശുപതി പരാസിനെ പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവായി നിയമിച്ചതോടെയാണ് കലഹം തുടങ്ങിയത്.

എൽ‌ജെ‌പിയും ആർ.ജെ.ഡിയും തമ്മിലുള്ള ഹൃദ്യമായ ബന്ധം ഓർമിപ്പിച്ച് തേജസ്വി

തന്‍റെ പാർട്ടി എല്ലായ്പ്പോഴും രാം വിലാസ് പാസ്വാന്‍റെ കൂടെയായിരുന്നുവെന്ന് നിൽക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. 2009ൽ എൽ‌ജെ‌പിക്ക് ഒരു എം‌എൽ‌എ പോലും ഇല്ലാതിരുന്നപ്പോൾ ലാലു പ്രസാദ് യാദവാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്. രാഷ്ട്രീയ ജനതാദൾ ക്വാട്ടയിലായിരുന്നു ഇത്. രാജ്യത്തെ മറ്റേതൊരു നേതാവിനോ പാർട്ടിക്കോ വേണ്ടി ആരെങ്കിലും ഇത്രയധികം ത്യാഗം ചെയ്തിട്ടുണ്ടോ എന്നും തേജസ്വി ചോദിച്ചു. ദലിത് മിശിഹയായ രാം വിലാസിന്‍റെ ജന്മദിനം ആഘോഷിക്കാൻ പാർട്ടി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi YadavChirag PaswanLJP
News Summary - Chirag Paswan can take forward father's legacy only by joining fight against Golwalkar thoughts: Tejashwi
Next Story