Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചൽ പ്രദേശ്...

അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാക്കിയ 30,000 മാപ്പുകൾ ചൈന നശിപ്പിച്ചു

text_fields
bookmark_border
China-India
cancel
ബീജിങ്: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായും തായ് വാനെ പ്രത്യേക രാജ്യമായും രേഖപ്പെടുത്തിയ 30,000 ലോക ഭൂപടങ്ങൾ ച ൈനീസ് കസ്റ്റംസ് അധികൃതർ നശിപ്പിച്ചു. കഴിഞ്ഞയാഴ്ച വടക്കുകിഴക്കൻ ചൈനയിലാണ് സംഭവം.

ഇംഗ്ലീഷിലുള്ള മാപ്പുകൾ അൻഹ ുയിയിലെ ചൈനീസ് കമ്പനിയാണ് നിർമ്മിച്ചത്. ഷാൻഡോങ് പ്രവിശ്യയിലെ ക്വിൻഡാവോ നഗരത്തിലെ ഓഫീസ് റെയ്ഡ് ചെയ്ത കസ്റ്റംസ ് അധികൃതർ 800 ബോക്സുകളിലായുള്ള 28,908 ലോക ഭൂപടങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

റെയ്ഡിൽ 28,908 മാപ്പുകളുടെ പിടിച്ചെടുത്തു നശിപ്പിച്ചതായി പ്രകൃതി വിഭവ മന്ത്രാലയം അറിയിച്ചു. ചൈനയുടെ ശരിയായ അതിർത്തി, തെക്കൻ തിബറ്റ്, തായ് വാൻ ദ്വീപ് എന്നിവ ശരിയായ രീതിയിൽ അല്ല ഭൂപടത്തിൽ കാണിച്ചതെന്ന് സർക്കാർ കണ്ടെത്തി. നേരത്തേ സാധാരണ നടത്തുന്ന പരിശോധനകളിലൂടെ 10,000ലധികം തെറ്റായ മാപ്പുകൾ കണ്ടെത്തുകയും ആഭ്യന്തര- വിദേശ വിപണികളിലെ വിൽപ്പന തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.

അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നാണ് ബീജിങ്ങ് അവകാശപ്പെടുന്നത്. ചൈനയുടെ ദക്ഷിണ തിബറ്റ് സ്വയംഭരണ പ്രദേശത്തെ (TAR) ഔദ്യോഗിക മാപ്പുകളിൽ ഇക്കാര്യം ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്വയംഭരണ ജനാധിപത്യ രാജ്യമായ തായ് വാനിലും ചൈനക്ക് കണ്ണുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsArunachal Pradesh
News Summary - China destroys thousands of maps showing Arunachal as part of India- india news
Next Story