ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. 6000ത്തോളം പേർക്ക് ഇതുവരെ രോഗം ബാധിച്ചു വെന്നാണ് കണക്കാക്കുന്നത്. 2002-03 വർഷത്തിൽ ലോകത്തെ പിടിച്ചു കുലുക്കിയ സാർസിനേക്കാൾ കൊറോണ തീവ്രമാകുമെന്നാണ് വിലയിരുത്തൽ.
കൊറോണ വൈറസ് ചൈനയിൽ അനുദിനം വർധിക്കുന്നതിനിടെ യു.എസും ജപ്പാനും അവരുടെ പൗരൻമാരെ ഒഴിപ്പിക് കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. വൈറസ്ബാധ തീവ്രമായ വുഹാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. മലേഷ്യയിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചൈനയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ചയെങ്കിലും വീടിന് പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
അതേസമയം, വുഹാൻ പ്രവിശ്യക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിച്ചുള്ള ഭൂരിപക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് വുഹാെൻറ തലസ്ഥാനമായ ഹുബിയിലാണ്.